Advertisment

ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ഇന്‍റെലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ ഡി ജി പി

New Update

publive-image

Advertisment

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയകളെ പിടികൂടാന്‍ രൂപീകരിച്ച ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ഇന്‍റെലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്.തിരുവനന്തപുരത്ത് വ‍‍ര്‍ധിച്ചുവരുന്ന ലഹരികടത്ത് തടയാനായിരുന്നു ഒരു എസ്‌ഐയുടെ നേതൃത്വത്തല്‍ ഡാന്‍സാഫ് എന്ന സംഘം രൂപീകരിച്ചത്. മയക്കുമരുന്ന് പിടികൂടാന്‍ രൂപീകരിച്ച പൊലീസിന്‍റെ ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും മയക്കുമരുന്ന് കടത്തുകാരുടെ ഒത്താശയോടെ പൊലീസ് വാഹനത്തില്‍ കൊണ്ടുവരുന്ന കഞ്ചാവ് റോഡിലിട്ട് കേസെടുക്കുകയാണ് ഡാന്‍സാഫിന്‍റെ രീതിയെന്നുമാണ് ഇന്‍റെലിജന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇന്‍റെലിജന്‍സ് റിപ്പോ‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെ പിരിച്ചുവിട്ടിരുന്നു.

പൊലീസ് വാഹനത്തില്‍ കടത്തികൊണ്ടുവരുന്ന കഞ്ചാവ് റോഡരികിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കൊണ്ടുവച്ച്‌ ലോക്കല്‍ പൊലീസിനെ കൊണ്ട് കേസെടുപ്പിക്കും . ഇതരസംസ്ഥാനങ്ങളില്‍ നിന്നും കൂട്ടികൊണ്ടുവരുന്ന പ്രതികളെ ലോക്കല്‍ പൊലീസിന് മുന്നില്‍ ഹാജരാക്കും. കേസെടുക്കാന്‍ കൊണ്ടുവരുന്നത്തില്‍ ബാക്ക് കഞ്ചാവ് ലഹരി സംഘത്തിന് കൈമാറും. ഡാന്‍സാഫ് രീതിയില്‍ ലോക്കല്‍ പൊലീസ് സംശയമുന്നയിച്ചതോടെയാണ് ഇന്‍റലിജന്‍സ് അന്വേഷണം തുടങ്ങിയത്.

പേട്ട, മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധിയിലെടുത്ത കേസുകള്‍ മുന്‍നിര്‍ത്തിയാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് വന്‍തോതില്‍ കഞ്ചാവ് പൊലീസ് വാഹനത്തില്‍ കൊണ്ടുവന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തി ചിലരെ കൊണ്ടുവന്ന് പ്രതിയാക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment