കൊല്ലം: കുണ്ടറയില്‍ യുവതിയെ അപമാനിച്ചെന്ന പരാതിയില്‍ എൻസിപിയിൽ നടപടി. ആരോപണവിധേയരായ ജി.പത്മാകരന്‍, രാജീവ് എന്നിവരെ എന്‍സിപി പുറത്താക്കി. പരാതിക്കാരിയുടെ പിതാവിനെയും എന്‍സിപിയില്‍നിന്ന് പുറത്താക്കി. പീഡനപരാതി ഒത്തുതീർക്കാൻ ഇടപെട്ട് യുവതിയുടെ പിതാവിനു മന്ത്രി എ.കെ.ശശീന്ദ്രൻ ഫോൺ ചെയ്തെന്ന വിവരം പുറത്തുവന്നത് ഏറെ വിവാദമായിരുന്നു.
കൊല്ലത്തു നിന്നുളള സംസ്ഥാന സമിതി അംഗം പ്രദീപും പാർട്ടിക്ക് പുറത്തായി. മന്ത്രി ശശീന്ദ്രൻ ഈ വിഷയത്തിൽ ഇടപെട്ടത് പ്രദീപ് പറഞ്ഞതു പ്രകാരമായിരുന്നു. ജയൻ പുത്തൻ പുരക്കൽ (എറണാകുളം), എസ് വി അബ്ദുൾ സലീം (കോഴിക്കോട് ), ബിജു ബി. (കൊല്ലം), ഹണി വിറ്റോ (തൃശൂർ) എന്നിവരെയും പുറത്താക്കി. ശശീന്ദ്രൻ വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ചവരാണ് ഈ നേതാക്കൾ.