Advertisment

തിരൂരില്‍ മൂന്ന് വയസുകാരന്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍; ബംഗാള്‍ സ്വദേശിയെ പിടികൂടിയത് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്!

New Update

publive-image

തിരൂര്‍: തിരൂരില്‍ മൂന്ന് വയസ്സുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. ബംഗാള്‍ സ്വദേശിയായ അര്‍മാനെയാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചശേഷം ഇയാള്‍ തിരൂരില്‍നിന്ന് മുങ്ങുകയായിരുന്നു. കുട്ടിയുടെ മാതാവ് മുംതാസ് ബീവിയെ കഴിഞ്ഞദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്‌സിലാണ് കുടുംബം താമസിക്കുന്നത്. മുംതാസ് ബീവിയുടെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്. ഒരു വര്‍ഷം മുമ്പ് റഫീക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം അര്‍മാന്‍ എന്നയാളെ മുംതാസ് ബീവി വിവാഹം കഴിച്ചിരുന്നു. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തിരൂരില്‍ ഒരാഴ്ച മുമ്പാണ് കുടുംബം താമസിക്കാനെത്തിയത്.

Advertisment