കൊച്ചി: ജി.പി.എസ് സർവെ നടത്തിയാലും കെ റെയിലിനെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിന്റെ ധാർഷ്ട്യത്തിന്റെ അടയാളമായി മഞ്ഞക്കുറ്റി മ്യൂസിയത്തിൽ സൂക്ഷിക്കണം. ഭൂമിയിൽ കല്ലിടാൻ നടന്നവർ ആകാശത്തിൽ കൂടി സർവെ നടത്താൻ പോവുകയാണെന്നു പ്രതിവക്ഷ നേതാവ് പരിഹസിച്ചു.
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സതീശന്‍ പരിഹസിച്ചു. തിരുവനന്തപുരത്ത് പോയിട്ട് ഇവര്‍ക്ക് ആര്‍ക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലല്ലോ എന്നും മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചി കണ്ടിട്ട് പോകട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു.
സർക്കാരിൻറെ കൈയിൽ പണമില്ലാതെ മന്ത്രിമാർ തിരുവനന്തപുരത്ത് പോയിട്ട് എന്തുചെയ്യാനാണെന്ന് ചോദിച്ച സതീശൻ മുഖ്യമന്ത്രിക്കെതിരായ കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ്റെ വിവാദ പരാമർശം വിഷയം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും വ്യക്തമാക്കി.