തിരുവനന്തപുരം: അമിതമായ മൊബൈൽ ഫോൺ ഉപയോഗം അമ്മ ചോദ്യം ചെയ്‌തതിന് പിന്നാലെ പെൺകുട്ടി തൂങ്ങിമരിച്ചു. കല്ലറ മുതുവിള കുറക്കോട് വിഎസ് ഭവനിൽ ബിനുകുമാറിന്റെയും ശ്രീജയുടെയും രണ്ടാമത്തെ മകൾ കീർത്തിക (16) ആണു മരിച്ചത്.
മിതൃമല ഹൈസ്‌കൂളിൽ നിന്നും പത്താംക്ളാസ് പരീക്ഷ കഴിഞ്ഞ് നിൽക്കുകയാണ് കീർത്തിക. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )