Advertisment

കൊച്ചി - ധനുഷ്കോടി എൻ.എച്ച് 85 ൽ കൊച്ചി മുതൽ മൂന്നാർ വരെ 910 കോടി രൂപയുടെ ടെണ്ടർ പൂർത്തീകരിച്ച് അവാർഡ് ആയി: ഡീൻ കുര്യാക്കോസ് എം. പി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ : കൊച്ചി - ധനുഷ്കോടി എൻ.എച്ച് 85 ൽ കൊച്ചി മുതൽ മൂന്നാർ വരെ 910 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തി അവാർഡ് ആയതായി ഡീൻ കുര്യാക്കോസ് എം. പി. പദ്ധതിയിൽ നേര്യമംഗലത്ത് പുതിയ ഒരു പാലം കൂടി അനുവദിക്കപ്പെട്ടിരിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികൾ ആണ് ഈ വഴിയിലൂടെ കടന്നുവരുന്നത്. കൊച്ചി മുതൽ മൂന്നാർ വരെ 2 ലെയ്ൻ വിത്ത് പേവ്ഡ് ഷോൾഡർ സ്പെസിഫിക്കേഷനിൽ 10 മീറ്റർ വീതി ഉറപ്പാക്കും. പദ്ധതി പൂർത്തീകരണത്തിനായി രണ്ടര വർഷമാണ് കാലാവധി നൽകിയിട്ടുള്ളത്. 125 കി.മീ ദൂരം ദൈർഘ്യമുള്ള ഈ വികസനപദ്ധതിക്ക് 889 കോടി രൂപയ്ക്കായിരുന്നെങ്കിലും 2.3% കൂടിയ തുകയ്ക്കാണ് ടെണ്ടർ അവാർഡ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അംഗീകാരം കൂടി ഉടൻ തന്നെ ഉറപ്പാക്കി നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നും എം.പി വ്യക്തമാക്കി.

ഇടുക്കിയെ സംബന്ധിച്ചടത്തോളം ഇതൊരു ചരിത്രപരമായ വികസന നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്നും, ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 3.5 വർഷത്തിനുള്ളിൽ വലിയ തോതിൽ ഇടുക്കി പാർലമന്റ് മണ്ഡലത്തിൽ വികസന മുന്നേറ്റം കാഴ്ച്ചവയ്ക്കാൻ സാധിച്ചുവെന്നും എം. പി അഭിപ്രായപ്പെട്ടു.

എൻ.എച്ച് 85 പുതിയ ഗ്രീൻഫീൽഡ് അലൈൻമെൻറിൽ ഭാരത് മാല പദ്ധതിയിൽ പ്രഖ്യാപിച്ചിട്ടുള്ളതും 3എ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കപ്പെട്ടിട്ടുള്ളതുമാണ്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിന്റെ അതിർത്തിയായ മുവാറ്റുപുഴയിലെ പെരുവുംമൂഴി പാലം മുതൽ കോതമംഗലം കടന്ന് അടിമാലി, മൂന്നാർ വഴി ബോഡിമെട്ട് വരെ കേരളത്തിൽ ഈ ദേശീയ പാത കടന്നുപോകുന്നതിൽ 80% ശതമാനവും ഇടുക്കി പാർലമെന്റ് മണഡലത്തിലൂടെയാണ്

. എൻ.എച്ച് 85 ഗ്രീൻഫീൽഡ് അലൈൻമെൻറിൽ റോഡ് വികസനം ആരംഭിക്കുന്നതിന് മുൻപേ നിലവിലെ എൻ.എച്ച് 85 റോഡിൻറെ വികസനം അനിവാര്യമാണെന്നും അത് ഭാരത് മാല പദ്ധതിക്ക് മുമ്പേ അത് പൂർത്തീകരിക്കണമെന്നും ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ മുമ്പാകെയും, കഴിഞ്ഞ പാർലമെന്റിൻറെ ശീതകാല സെഷനിലും ആവശ്യപ്പെടിരുന്നതായും എം. പി പറഞ്ഞു.

അനുകൂലമായ നിലപാട് സ്വീകരിച്ച മന്ത്രിയോടും, എൻ.എച്ച്.എ.ഐ ചെയർ പേഴ്സൺ അൽക്ക ഉപാദ്ധ്യായ, ബോർഡ് മെമ്പർ (പ്രോജക്ട്) ആർ.കെ പാണ്ഡെ, പ്രോജക്ട് ഓഫീസർ ബാലചന്ദ്രർ എന്നിവരോടും എം.പി നന്ദി അറിയിച്ചു.

അടിമാലി മുതൽ കുമളി വരെയുള്ള ദേശീയ പാതയിലും (എൻ.എച്ച് 185) സമാനമായ വികസന പദ്ധതി അനുമതി ലഭിച്ചിട്ടുള്ളതായും, 3A നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കപ്പെട്ട പ്രസ്തുത പദ്ധതിക്കായുള്ള ലാൻഡ് അക്വസിഷൻ ചിലവ് 260 കോടി രൂപ കണക്കാക്കുന്നതായും എം. പി സൂചിപ്പിച്ചു. അടിമാലി, ചെറുതോണി, കട്ടപ്പന എന്നീ പട്ടണങ്ങൾക്ക് ബൈപാസ് അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇതിനായി ഡി.പി.ആർ തയ്യാറാക്കുന്നതിനായി കൺസൽറ്റൻസിയെ ഉടൻ തന്നെ ടെണ്ടർ നടപടികൾ വിളിച്ച് തീരുമാനിക്കും. എൻ.എച്ച് 183 യിൽ കുമളി മുതൽ മുണ്ടക്കയം വരെയും ഇതേ നിലയിൽ തന്നെ റോഡ് വികസനം അനുമതി ലഭിച്ചിട്ടുണ്ട്. 3A നോട്ടിഫിക്കേഷൻ ഉടൻ തന്നെ പുറപ്പെടുവിച്ച് ഭൂമി ഏറ്റെടുക്കൽ ആരംഭിക്കും. വണ്ടിപ്പെരിയാറിൽ പുതിയ ബൈപ്പാസും അനുവദിക്കപ്പെട്ടിട്ടുണ്ട്.

എം.സി റോഡിന് പാരലൽ ആയി പുതിയ അലൈൻമെൻറിൽ വരുന്ന റോഡ് കടന്നുപോകുന്നത് കോതമംഗലം, മുവാറ്റുപുഴ , തൊടുപുഴ നിയോജക മണ്ഡലങ്ങളിലൂടെയാണ്. സമയബന്ധിതമായി ഇവ പൂർത്തീകരിക്കപ്പെട്ടാൽ നാടിന്റെ വളർച്ചയ്ക്ക് ആവശ്യമായ ഏറ്റവും വലിയ സംഭാവനയായി അതു മാറുമെന്നും, 1994 മുതൽ ആരംഭിച്ച മുവാറ്റുപുഴ , കോതമംഗലം ബൈപാസ്സുകളുടെ കാര്യം അടുത്ത ഘട്ടത്തിൽ പരിഗണിക്കാമെന്ന് കേന്ദഉപരിതല ഗതാഗത മന്ത്രിയും , ഉദ്യോഗസ്ഥരും ഉറപ്പ് പറഞ്ഞിട്ടുള്ളതായും എം. പി കൂട്ടിച്ചേർത്തു.

Advertisment