Advertisment

വന്യജീവി സംഘർഷം പരിഹരിക്കാൻ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുക അപര്യാപ്തമെന്ന് പരാതി

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

വയനാട്: വന്യജീവി സംഘർഷം പരിഹരിക്കാൻ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുക അപര്യാപ്തമെന്ന് പരാതി. 400 കോടിയുടെ പദ്ധതിയാണ് അംഗീകാരത്തിനായി വനം വകുപ്പ് സമർപ്പിച്ചതെങ്കിലും 50.85 കോടി രൂപ മാത്രമാണ് അനുവദിച്ചത്. സംസ്ഥാനത്തെ ആർആർടി വിപുലീകരണത്തിന് പോലും ഈ തുക മതിയാകില്ലെന്നാണ് പരാതി.

Advertisment

publive-image

സംസ്ഥാനത്ത് വർധിച്ച് വരുന്ന വന്യജീവി സംഘർഷങ്ങൾ പരിഹരിക്കാൻ ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് തുരത്താൻ 25 ആർആർടി യൂണിറ്റുകൾ രൂപീകരിക്കാനും 20 ഫോറസ്റ്റ് സ്റ്റേഷനുകൾ സജ്ജമാക്കാനും വനം വകുപ്പ് കൂടുതൽ തുക ആവശ്യപ്പെട്ടിരുന്നു.

സൗരോർജ വേലി, കിട‍ങ്ങുകൾ, റോപ് ഫെൻസിങ് എന്നിവ കൂടുതൽ മേഖലകളിൽ സ്ഥാപിക്കണം. എന്നാൽ ഇതിനെല്ലാമായി ബജറ്റിൽ വകയിരുത്തിയത് അൻപത് കോടി രൂപ മാത്രമാണ്. ആർആർടി ടീമുകൾ താൽക്കാലികമായി രൂപീകരിക്കാൻ മാത്രമാണ് ബജറ്റിൽ തുക അനുവദിച്ചത്.

വന്യജീവി സംഘർഷം അതിരൂക്ഷമായ വയനാട്, ഇടുക്കി, പാലക്കാട് ജില്ലകൾക്ക് മുൻതൂക്കം നൽകിയുള്ള പ്രഖ്യാപനങ്ങളും ബജറ്റിലില്ല. അതേസമയം, വനം-വന്യജീവി മേഖലയിലെ വിവിധ പദ്ധതികൾക്കായി 241 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വനത്തിനുള്ളിൽ നിന്ന് മഞ്ഞകൊന്ന നീക്കം ചെയ്യാൻ സർക്കാർ കോടികൾ ചെലവാക്കുന്നതിൽ ഇതിനോടകം പരാതികൾ ഉയരുന്നുണ്ട്.

Advertisment