പിസി ജോര്‍ജ്ജിന്റെ വിദ്വേഷ പ്രസംഗം നേരിട്ട് കേള്‍ക്കാന്‍ കോടതി ! തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജോര്‍ജ്ജിന്റെ പ്രസംഗം കേള്‍ക്കാന്‍ സൗകര്യമൊരുക്കണമെന്ന് കോടതി സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കി. ജാമ്യം റദ്ദാക്കുന്ന കാര്യത്തില്‍ പ്രസംഗം കേട്ട ശേഷം കോടതി തീരുമാനം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗം നേരിട്ട് കേള്‍ക്കാന്‍ കോടതി തീരുമാനം. പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.

പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. പി സി ജോര്‍ജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്റെ ഡിവിഡി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഈ പ്രസംഗം കേള്‍ക്കാനായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിര്‍ദ്ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് - രണ്ടാണ് നിര്‍ദ്ദേശം നല്‍കിയത്.

ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണന്നും പി സി ജോര്‍ജ്ജിന്റെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ ജനാധിപത്യ മര്യദകള്‍ പാലിക്കാത്ത വ്യക്തിയാണ് പി സി ജോര്‍ജ്ജെന്നും ജാമ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഈ വാദങ്ങള്‍ക്കിടെയാണ് പ്രസംഗം നേരിട്ട് കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. ഇതിനു ശേഷമാകും കോടതി ജോര്‍ജ്ജിന്റ ജാമ്യം റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.

Advertisment