കൊച്ചി: മുളന്തുരുത്തി പഞ്ചായത്തിലെ കാരിക്കോട് പ്രവർത്തിക്കുന്ന കുടുംബശ്രീ സുലഭ ജനകീയ ഹോട്ടലിൽ നിന്ന് വീട്ടിലേക്ക് ഊണ് മേടിക്കാൻ വേണ്ടി വന്ന യുവാവിനോട് ഊണിനൊപ്പം സ്പെഷ്യൽ വാങ്ങിയാൽ മാത്രമേ പാഴ്സൽ നൽകാൻ സാധിക്കൂ എന്ന് പറഞ്ഞ് ഊണ് നിഷേധിച്ചതായി പരാതി. ശനിയാഴ്ച ഉച്ചക്ക് ആണ് യുവാവ് ഹോട്ടലിൽ എത്തി അഞ്ച് ഊണ് പാഴ്സൽ ആവശ്യപ്പെട്ടത്.
സ്പെഷ്യൽ വാങ്ങണം എന്ന് നടത്തിപ്പുകാർ നിർബന്ധിച്ചപ്പോൾ വീട്ടിൽ കഴിഞ്ഞ ദിവസം ഒരു മരണം നടന്നതിനാൽ ഇറച്ചി, മീൻ പോലുള്ള ആഹാരങ്ങൾ കഴിക്കുന്നില്ലാത്തതിനാൽ സ്പെഷ്യൽ വേണ്ട എന്ന് പറഞ്ഞ യുവാവിനോട് ഊണ് നൽകാൻ സാധിക്കില്ല എന്ന നിലപാടാണ് നടത്തിപ്പുകാർ സ്വീകരിച്ചത്.
തുടർന്ന് പുറത്ത് ഹോട്ടലിൽ നിന്ന് അറുപത് രൂപ നിരക്കിൽ ആണ് യുവാവ് വീട്ടിലേക്ക് ഭക്ഷണം വാങ്ങിയത്. 125 രൂപക്ക് അഞ്ച് പൊതിച്ചോർ വാങ്ങേണ്ട സ്ഥാനത്ത് 300 രൂപ ചിലവാക്കേണ്ട സ്ഥിതിയുണ്ടായി.
എല്ലാവർക്കും കുറഞ്ഞ വിലയിൽ ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സർക്കാർ നടപ്പിലാക്കുന്ന ഒരു പദ്ധതി നടത്തിപ്പുകാരുടെ ഇത്തരം പ്രവർത്തികളിലൂടെ ജനങ്ങൾക്ക് നിഷേധിക്കപ്പെടുകയാണെന്നും , ഭാവിയിൽ ഇത്തരം വീഴ്ചകൾ സംഭവിക്കാതിരിക്കാൻ ഗ്രാമപഞ്ചായത്തും, കുടുംബശ്രീ ജില്ലാ മിഷനും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ഡി.വൈ.എഫ്.ഐ മുളന്തുരുത്തി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സെക്രട്ടറി അരുൺ പോട്ടയിൽ പ്രസിഡന്റ് ലിജോ ജോർജ് ട്രഷറർ ജോയൽ കെ ജോയി .
ഡി.വൈ.എഫ്.ഐ മുളന്തുരുത്തി മേഖലാ കമ്മിറ്റി.