കുവൈറ്റ് സിറ്റി: കുവൈറ്റിലെ എല്ലാ സ്വകാര്യവത്കരണത്തിനായി ലഭ്യമാണെന്നും, സര്‍ക്കാരിന്റെ പങ്ക് ഇതിന്റെ നിയന്ത്രണത്തില്‍ മാത്രമായി ഒതുങ്ങണമെന്നും വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അല്‍ ശ്രൈയാന്‍ പറഞ്ഞു.
എല്ലാ കാര്യങ്ങളും സ്വകാര്യ മേഖലയ്ക്ക് വിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വരുമാനം വൈവിധ്യവത്കരിക്കാൻ സഹായിക്കുന്ന പ്രധാന ലക്ഷ്യം സ്വകാര്യവൽക്കരണമാണ്. വരുമാനം വർധിപ്പിക്കുന്നതിനും ഇതിന്റെ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനുമുള്ള അനുയോജ്യമായ പരിഹാരമായതിനാൽ സ്വകാര്യമേഖലയുടെ സംഭാവന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.