Advertisment

പൂജ ചെയ്ത് നിധിശേഖരം തുറന്നു തരാമെന്നും ചൊവ്വാദോഷം മാറ്റാമെന്നും വിശ്വസിപ്പിച്ച് ആളുകളിൽ നിന്നും ലക്ഷങ്ങള്‍ തട്ടിയ സണ്ണി സ്വാമി അറസ്റ്റില്‍

New Update

publive-image

Advertisment

മലപ്പുറം: പൂജയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. സണ്ണി സ്വാമി എന്ന പേരില്‍ അറിയപ്പെടുന്ന രമേശനെ ആണ് പിടികൂടിയത്. കഴിഞ്ഞ ഒന്‍പത് മാസമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

പൂജ ചെയ്ത് നിധിശേഖരം തുറന്നു തരാമെന്നും ചൊവ്വാദോഷം മാറ്റാമെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തത്. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വണ്ടൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും പ്രതി 1.10 ലക്ഷം രൂപയാണ് തട്ടിയത്. വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5 പവന്റെ സ്വര്‍ണം തട്ടി. ഇവരുടെ പക്കല്‍ നിന്ന് നിധി കുഴിച്ചെടുക്കാനെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും വീടിന് ചുറ്റും നിരവധി കുഴികളെടുത്ത് വീടും പറമ്പും താമസയോഗ്യമല്ലാതാക്കുകയും ചെയ്തു.

സമാനമായ രീതിയില്‍ വയനാട് മീനങ്ങാട് സ്വദേശിനിയില്‍ നിന്ന് എട്ട് പവനും കൈക്കലാക്കി. തട്ടിപ്പുകള്‍ തുടരുന്നതിനിടെ കോഴിക്കോട് നിന്നും ഭര്‍ത്താവും 2 കുട്ടികളുമുള്ള യുവതിയുമായി പ്രണയത്തിലായി. കുടുംബത്തെ ഉപേക്ഷിച്ചെത്തിയ ഈ യുവതിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

യുവതിക്ക് പ്രതിയമായുളള ബന്ധത്തില്‍ രണ്ടു മക്കള്‍ വേറേയുമുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ഈ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ചാണ് ഭര്‍ത്താവും 2 മക്കളുമുള്ള വയനാട് കോറോമിലെ മറ്റൊരു യുവതിയുമായി പ്രണയത്തിലായത്. ഈ സ്ത്രീക്കൊപ്പം താമസിക്കുമ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

രണ്ടു വര്‍ഷം മുന്‍പ് വയനാട്ടില്‍ നിന്ന് പുനലൂരിലേക്ക് മുങ്ങിയ പ്രതി വയനാട്ടിലെ ബന്ധുക്കളുമായോ, സുഹൃത്തുക്കളുമായോ, ആദ്യ ഭാര്യയുമായോ ബന്ധം പുലര്‍ത്തിയിരുന്നില്ല. പുനലൂരിലെ ഒരു ഹോട്ടലില്‍ ചീഫ് ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. ആഴ്ചകളോളം നിരീക്ഷണം നടത്തിയാണ് പ്രതിയെ പോലീസ് ഉദ്യോഗസ്ഥര്‍ കുടുക്കിയത്.

NEWS
Advertisment