പൊന്നാനി: ഇന്ദിരാഗാന്ധിയുടെ 38 -ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പ്രിയദർശിനി ജനപക്ഷ വേദി അനുസ്മരണ സദസ്സ് നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. എം. ഫസലുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.
രാജ്യത്തിന്റെ ഐക്യം കാക്കാനും മതേതരത്വം നിലനിർത്താനും സ്വന്തം ജീവൻ ബലയർപ്പിച്ച ലോകത്തെ ഒരേയൊരു പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് പറഞ്ഞു.
സ്വന്തം അംഗരക്ഷകരായ സിക്ക് സമുദായക്കാരെ മാറ്റണമെന്ന സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഇന്ദിരാഗാന്ധി സ്വീകരിക്കാതിരുന്നത് ഇന്ത്യയുടെ ഐക്യവും മതസൗഹാർദ്ദവും തകരരുത് എന്ന് കരുതിയത് കൊണ്ടാണെന്നും അല്ലെങ്കിൽ ഇന്ദിരക്ക് വീണ്ടും ജീവിക്കാമായിരുന്നു എന്നും ടി.കെ. അഷറഫ് പറഞ്ഞു.
കെ.പി. ജമാലുദ്ധീൻ, റഹീം കടവനാട്, കെ.പി. അമീർ, കെ.പി. സോമൻ, കെ.വി. ഫജീഷ്, ടി.കെ. മസ്ഹുദ്, കെ.പി.നാസർ, എം.മുസ്തഫ, കെ.വി.ശിഹാബുദ്ധീൻ എന്നിവർ പ്രസംഗിച്ചു.