Advertisment

മയക്കുമരുന്ന് കേസ്:നടി അനന്യ പാണ്ഡെയുടെ പേരും ഉയര്‍ന്നു കേട്ടതോടെ കരിയര്‍ ഗ്രാഫ് താഴേയ്ക്ക്, സിനിമയില്‍ നിന്നും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

New Update

publive-image

Advertisment

മുംബൈ : മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനൊപ്പം ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ പേരും ഉയര്‍ന്നു കേട്ടതോടെ അവരുടെ കരിയര്‍ ഗ്രാഫ് താഴേയ്ക്ക് പതിച്ചു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സംഘം നടിയെ രണ്ടുതവണ ചോദ്യം ചെയ്യുകയും എന്‍.സി.ബിക്ക് മുന്നില്‍ ഹാജരാകാന്‍ വീണ്ടും ആവശ്യപ്പെടുകയും ചെയ്തതാണ് താരത്തിന് വിനയായത്. മയക്കുമരുന്ന് കേസില്‍ പേര് വന്നതിന് പിന്നാലെ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ്യുടെ സിനിമയില്‍ നിന്നും അനന്യയെ ഒഴിവാക്കിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നാണ് അനന്യയെ ഒഴിവാക്കിയിരിക്കുന്നത്. അനന്യ പാണ്ഡെയെയാണ് ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിനായി തിരഞ്ഞെടുത്തിരുന്നത്.

കരണ്‍ ജോഹറിന്റെ 'സ്റ്റുഡന്റ് ഒഫ് ദി ഇയര്‍ 2' എന്ന ചിത്രത്തിലൂടെയാണ് അനന്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം കാര്‍ത്തിക് ആര്യന്റെ 'പതി പത്‌നി ഔര്‍ വോ' എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടു. ഇതുകൂടാതെ, ഇഷാന്‍ ഖട്ടറിനൊപ്പം 'ഖാലി പീലി' എന്ന ചിത്രത്തിലും അവര്‍ അഭിനയിച്ചിരുന്നു.

Advertisment