ക്ഷേത്രങ്ങളെ സഹായിക്കുന്നതിന് ഗുരുവായൂര്‍ ദേവസ്വം ഇത്തവണ 5 കോടി രൂപ നല്‍കും - ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി.നായര്‍

New Update

publive-image

ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി-തിരുവാതിര മഹോത്സവത്തിന്റെ നോട്ടീസ്പ്രകാശന സമ്മേളനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു

Advertisment

പാലാ:വിവിധ ക്ഷേത്രങ്ങളെ സഹായിക്കുന്നതിന് ഈ വര്‍ഷം ഗുരുവായൂര്‍ ദേവസ്വം 5 കോടി രൂപ നീക്കിവച്ചതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി. നായര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷംവരെ ഇത് രണ്ട് കോടി രൂപയായിരുന്നു. ഇത്തവണ കൂടുതല്‍ ക്ഷേത്രങ്ങളെ സഹായിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശബരിമല ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിയായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്തവണ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം തുടര്‍ന്നു.

ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിര-താലപ്പൊലി മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മനോജ് ബി. നായര്‍. അമനകര സ്വദേശി ഗിരിജ ആദ്യനോട്ടീസ് ഏറ്റുവാങ്ങി.

കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് ടി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ദേവസ്വം ഭാരവാഹികളായ പി.എസ്. ശശിധരന്‍, ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, പ്രസന്നന്‍ കാട്ടുകുന്നത്ത്, സുരേഷ് ലക്ഷ്മിനിവാസ്, സി.ജി. വിജയകുമാര്‍, ആര്‍. സുനില്‍കുമാര്‍ തുമ്പയിൽ, ചിത്ര വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകളും നവഗ്രഹ പൂജയും നടന്നു. കാവിന്‍പുറം ക്ഷേത്രത്തിലെ തിരുവാതിരകളി വഴിപാടിനുള്ള രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച (31.10) സമാപിക്കുകയാണ്. വഴിപാടായാണ് തിരുവാതിര കളി നടത്തുന്നതെങ്കിലും മികച്ച ടീമുകൾക്ക് കാവിൻ പുറം ദേവസ്വം ക്യാഷ് അവാർഡും ട്രോഫിയും നൽകും.

Advertisment