മക്ക: ബോളിവുഡ് സൂപ്പർസ്റ്റാർ വിശുദ്ധ ഉംറ നിർവഹിച്ചു. തന്റെ ഏറ്റവുമ പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെയും ജിദ്ദയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെയും തിരക്കുകൾക്കിടയിൽ അദ്ദേഹം മക്കയിലേക്ക് തിരിക്കുകയായിരുന്നു. "ഡുംകി" എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ സൗദിയിലെ ചിത്രീകരണം പൂർത്തിയാക്കിയ ഷാരൂഖ് ഖാൻ ചലച്ചിത്രവോത്സവത്തിലേയ്ക്ക് തിരിക്കും മുമ്പ് വിശുദ്ധ തീർത്ഥാടനത്തിനായി മക്കയിലേയ്ക്ക് തിരിക്കുകയായിരുന്നു.
സോഷ്യൽ മീഡിയകളിൽ ഉംറ വേഷധാരിയായി മക്കയിൽ നിന്നുള്ള കിംഗ് ഖാന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുമായാണ്. "അല്ലാഹു സ്വീകരിക്കട്ടേ" എന്ന കമന്റുകളാണ് പോസ്റ്റിൽ നിറയുന്നതും.
ദിലീപ് കുമാർ മുതൽ ആമിർ ഖാൻ വരെയുള്ള നിരവധി ബോളിവുഡ് പ്രമുഖർ ഹജ്ജും ഉംറയും നിർവഹിച്ചിരുന്നു. ഷാരൂഖിനെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തേതാണ്. ഒരിക്കൽ ഒരു മീഡിയ അഭിമുഖത്തിൽ അദ്ദേഹം ഇങ്ങിനെ പറഞ്ഞിരുന്നു: "തീർച്ചയായും ഹജ്ജ് തന്റെ അജണ്ടയിൽ ഉള്ളതാണ്. ഭാര്യ സുഹാന, മകൻ ആര്യൻ ഖാൻ എന്നിവരുമൊത്ത് പുണ്യനാട്ടിൽ പോകണമെന്നാണ് തന്റെ ആഗ്രഹം". അതേസമയം, ഇപ്പോൾ കുടുംബം കൂടെയുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
ജിദ്ദ, മദീനാ പ്രവിശ്യയിൽ വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന അൽഉല തുടങ്ങിയ പ്രദേശങ്ങളിൽ സിനിമാ ചിത്രീകരണാവശ്യാർത്ഥം ഷാരൂഖ് ഏതാനും നാളുകളായി ഉണ്ടായിരുന്നു. ജിദ്ദയിൽ വ്യാഴാഴ്ച്ച കൊടിയേറിയ റെഡ്‌സീ രാജ്യാന്തര ചലചിത്രോത്സവത്തിലെ ഉദ്‌ഘാടന വേദിയിൽ വെച്ച് ഷാരൂഖ് ഖാനെ ആദരിക്കുകയും ചെയ്തു. ചലചിത്രോത്സവത്തിൽ ഉദ്ഘാടന ചിത്രമെന്ന നിലയിൽപ്രദർശിപ്പിച്ചത് അദ്ദേഹത്തിന്റെ "ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ" ആയിരുന്നു.