ന്യൂഡൽഹി: പാകിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ സൈബർ ആക്രമണം നേരിടുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കു പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരും ഷമിക്കൊപ്പമുണ്ട്. സ്നേഹിക്കപ്പെടാന്‍ അര്‍ഹതയില്ലാത്തവരാണു വിദ്വേഷം പരത്തുന്നത്. അവരോട് ക്ഷമിക്കണമെന്നും രാഹുല്‍ ട്വിറ്ററിൽ കുറിച്ചു.
പാകിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ വന്‍ സൈബര്‍ ആക്രമണമാണ് ഷമി നേരിടുന്നത്. ഷമി പാക്കിസ്ഥാനിലേക്ക് പോകണമെന്ന ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. ഷമി കോഴ വാങ്ങി എന്നതടക്കമുള്ള ആരോപണങ്ങളാണ് ചിലര്‍ ഉന്നയിക്കുന്നത്.