Advertisment

മെഹിദി ഹസന്റെ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയവുമായി ബംഗ്ലാദേശ്; ബൗളര്‍മാര്‍ അരങ്ങുവാണ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

New Update

publive-image

Advertisment

മിര്‍പുര്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. 24 പന്ത് ബാക്കി നില്‍ക്കെ ഒരു വിക്കറ്റിനാണ് ബംഗ്ലാദേശ് ജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 41.2 ഓവറില്‍ 186 റണ്‍സിന് ഓള്‍ ഔട്ടായി. ബംഗ്ലാദേശ് 46 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

136 റണ്‍സ് എടുത്തുനില്‍ക്കവെ ബംഗ്ലാദേശിന്റെ ഒമ്പതാം വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ പത്താം വിക്കറ്റില്‍ മുസ്തഫിസുര്‍ റഹ്‌മാനോടൊപ്പം (11 പന്തില്‍ 10), മെഹിദി ഹസന്‍ (39 പന്തില്‍ 38) പടുത്തുയര്‍ത്തിയ അപരാജിത കൂട്ടുക്കെട്ടാണ് ഇന്ത്യയെ തോല്‍പിച്ചത്.

63 പന്തില്‍ 41 റണ്‍സെടുത്ത ലിട്ടണ്‍ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മറ്റു ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും, അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് സെന്നും, വാഷിങ്ടണ്‍ സുന്ദറും രണ്ട് വിക്കറ്റ് വീതവും, ദീപക് ചഹറും, ഷര്‍ദ്ദുല്‍ താക്കൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

70 പന്തില്‍ 73 റണ്‍സെടുത്ത കെ.എല്‍. രാഹുലിന് മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ തിളങ്ങാന്‍ സാധിച്ചത്. ബംഗ്ലാദേശിനു വേണ്ടി ഷാക്കിബ് അല്‍ ഹസന്‍ അഞ്ച് വിക്കറ്റും, എബദൊത്ത് ഹൊസൈന്‍ നാലു വിക്കറ്റും വീഴ്ത്തി.

Advertisment