പോച്ചെഫ്സ്ട്രൂം: ന്യൂസീലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനലില്‍. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 108 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
ഇന്ത്യയ്ക്കായി ഓപ്പണർ ശ്വേത സെഹ്‍റാവത്ത് അർധ സെഞ്ചറിയുമായി പുറത്താകാതെനിന്നു. 45 പന്തുകൾ നേരിട്ട നേരിട്ട താരം 61 റൺസെടുത്തു. ക്യാപ്റ്റൻ ഷെഫാലി വർമയ്ക്കു തിളങ്ങാൻ സാധിച്ചില്ല. ക്യാപ്റ്റന്‍ ഷഫാലി വര്‍മ (10), 26 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത സൗമ്യ തിവാരി എന്നിവരാണ് പുറത്തായത്. ഗോംഗടി ത്രിഷ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.
ജോർജിയ പ്ലിമ്മറാണ് ആദ്യം ബാറ്റു ചെയ്ത കിവീസിന്റെ ടോപ് സ്കോറർ. 32 പന്തുകൾ നേരിട്ട താരം 35 റൺസെടുത്തു. ഇസബെല്ല ഗേസ് (22 പന്തിൽ 26), ഇസി ഷാർപ് (14 പന്തിൽ 13), കെയ്‍ലെ നൈറ്റ് (11 പന്തിൽ 12) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പര്‍ഷവി ചോപ്രയാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ടിറ്റാസ് സാധു, മന്നത്ത് കശ്യപ്, ഷഫാലി, അര്‍ച്ചന ദേവി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.