Advertisment

അഭിമാനം, ആവേശം, ചരിത്രം ! പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യയ്ക്ക്‌

New Update

publive-image

Advertisment

പൊച്ചെഫെസ്ട്രൂം: ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത്‌ പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്‍റി 20 ലോകകപ്പ് കിരീടം ഇന്ത്യന്‍ കൗമാരപ്പട സ്വന്തമാക്കി. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് വനിതകള്‍ വെറും 68 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി.

നാല് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ടൈറ്റസ് സധുവാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. അര്‍ച്ചന ദേവി, പാര്‍ഷവി ചോപ്ര എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളും ഒരു ഡയറക്ട് ത്രോ റണ്ണൗട്ടും ഇന്നിങ്‌സിലുണ്ടായിരുന്നു.

ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മ 11 പന്തില്‍ 15 ഉം സഹ ഓപ്പണര്‍ ശ്വേത ശെരാവത്ത് 6 പന്തില്‍ 5 ഉം ഗൊങ്കാഡി ത്രിഷ 29 പന്തില്‍ 24 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ സൗമ്യ തിവാരിയും(37 പന്തില്‍ 24), റിഷിത ബസുവും(0) ഇന്ത്യക്ക് കിരീടം സമ്മാനിച്ചു.

ഇംഗ്ലണ്ട് നിരയില്‍ നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 19 റണ്‍സെടുത്ത റയാന മക്‌ഡൊണാള്‍ഡ് ഗേയാണ് അവരുടെ ടോപ് സ്‌കോറര്‍. സോഫിയ സ്മാലെ (11), അലെക്‌സ സ്റ്റോണ്‍ഹൗസ് (11), നിയാം ഫിയോണ ഹോളണ്ട് (10) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങള്‍. സ്‌കോര്‍: ഇംഗ്ലണ്ട് വനിതകള്‍- 68 (17.1), ഇന്ത്യന്‍ വനിതകള്‍- 69/3 (14).

Advertisment