കടലിൽ കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനും ഇനി റോബോട്ടുകൾ; ചരിത്രം വീണ്ടും തിരുത്തി കുറിച്ച് ചൈന

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

മൈക്രോപ്ലാസ്റ്റിക്ക് തിന്ന് കടൽ മുഴുവൻ വൃത്തിയാക്കുന്ന മീനുകളൊക്കെ ഉണ്ടായിരുന്നെങ്കിലോ എന്ന് ചിന്തിച്ചിട്ടില്ലേ? എന്നാലിപ്പോഴിതാ കടലിൽ കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ മത്സ്യ റോബോട്ടുകളെ അവതരിപ്പിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ചൈന.

Advertisment

കടലിലെ ആവാസ വ്യവസ്ഥയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെയാണ് ഈ കുഞ്ഞൻ റോബോട്ട് കഴിക്കുക. ചൈനയിലെ സിഷുവാൻ സർവകലാശാലയിലെ ശാസ്ത്രഞ്ജരാണ് ഇതിനു പിന്നിൽ. മീനിന്റെ രൂപത്തിലുള്ള റോബോട്ടുകളാണ് ശരിക്കും ഇതിനു പിന്നിൽ. മീനിന്റെ രൂപത്തിലുള്ള ഇത്തരം റോബോട്ടുകൾ കടലിനെ പ്ലാസ്റ്റിക്കിൽ നിന്ന് മുക്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.

30 ഡിസൈനുകളിലായി 40 -ഓളം യന്ത്രമീനുകൾ ഇതിനോടകം ഗവേഷകർ വികസിപ്പിച്ചു കഴിഞ്ഞു.1.3 സെന്റീമീറ്റർ (0.5 ഇഞ്ച്) വലിപ്പമുള്ള റോബോട്ട് മത്സ്യത്തെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഴത്തിൽ സഞ്ചരിച്ച് മൈക്രോപ്ലാസ്റ്റിക് ശേഖരിക്കാനും സമുദ്ര മലിനീകരണത്തെ തടയുന്നതിനുമുള്ള പ്രവർത്തനങ്ങൾ ചെയ്യാനും റോബോട്ടിനെ പ്രാപ്തമാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

ഇതിന് മുന്നോടിയായി ഒരു കനംകുറഞ്ഞ മിനിയേച്ചറൈസ്ഡ് റോബോട്ട് വികസിപ്പിച്ചെടുത്തു. ഇത് പല തരത്തിൽ ഉപയോഗിക്കാനാകും. റോബോട്ട് മത്സ്യത്തിൽ ഒരു പ്രകാശം വികിരണം ചെയ്യപ്പെടുന്നു. ഇത് മത്സ്യത്തെ ചിറകുകൾ അടിക്കാനും ശരീരം ചലിപ്പിക്കാനും സഹായിക്കും. മറ്റ് മത്സ്യങ്ങളെയോ കപ്പലുകളിലോ ഇടിക്കാതിരിക്കാതെ മത്സ്യത്തെ നിയന്ത്രിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിയും.

ഒരു റോബോട്ട് മത്സ്യത്തെ മറ്റൊരു മത്സ്യം ഭക്ഷിച്ചാൽ, ഇത് പോളിയുറീൻ ഉപയോഗിച്ച് നിർമ്മിച്ചതിനാൽ ദോഷം കൂടാതെ ദഹിപ്പിക്കാൻ കഴിയുമെന്ന് ഗവേഷകൻ പറഞ്ഞു. റോബോട്ട് മത്സ്യത്തിന് മലിനീകരണത്തെ ആഗിരണം ചെയ്യാൻ കഴിയും. കേടുപാടുകൾ സംഭവിച്ചാലും സ്വയം വീണ്ടെടുക്കാൻ കഴിയുന്ന തരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മിക്ക കൃത്രിമ സോഫ്റ്റ് റോബോട്ടുകളേക്കാളും വേഗത്തിൽ ഇതിന് സെക്കൻഡിൽ 2.76 ശരീര ദൈർഘ്യം വരെ നീന്താൻ കഴിയും.

Advertisment