/sathyam/media/post_attachments/D2QKwgmEeHfrNUr5fx5Q.jpg)
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഐഫോൺ 14 സീരീസ് പുറത്തിറങ്ങി. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ 4 മോഡലുകളാണ് അവതരിപ്പിച്ചത്. ആപ്പിൾ ഐഫോൺ 14 പ്ലസിന് 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ലഭിക്കുന്നത്.
നേരത്തെ നോച്ച് ആപ്പിള്‍ ഒഴിവാക്കും എന്ന സൂചനയുണ്ടായിരുന്നെങ്കിലും അതില്‍ വ്യത്യാസമൊന്നും ഇല്ല. രണ്ട് മോഡല്‍ ഐഫോണിലും എ15 ബയോണിക് ചിപ്‌സെറ്റിലാണ് പുറത്തിറക്കുന്നത്. ആപ്പിൾ ഇത്തവണ ഐഫോൺ 14 സീരീസിലേക്ക് 5-കോർ ജിപിയു കൊണ്ടുവന്നിട്ടുണ്ട്.
ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 ക്യാമറകൾ 12എംപി+12എംപി ഇരട്ട ക്യാമറ സജ്ജീകരണത്തിലാണ് എത്തുന്നത്. എന്നാൽ പ്രധാന 12എംപി ക്യാമറയ്‌ക്കായി ഒരു വലിയ സെൻസര്‍ ഉപയോഗിക്കുന്നുവെന്നാണ് ആപ്പിള്‍ അവകാശവാദം. മെച്ചപ്പെട്ട 12എംപി സെൽഫി ക്യാമറയാണ് ഈ ഫോണുകളില്‍ ആപ്പിൾ നല്‍കുന്നത്.
മെച്ചപ്പെട്ട ലോ-ലൈറ്റ് പ്രകടനവും ഇത് വാഗ്ദാനം ചെയ്യുന്നു. മുൻ ക്യാമറയ്ക്കും ഓട്ടോഫോക്കസ് ലഭിക്കുന്നു. പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ വഴി മൂന്ന് ക്യാമറകളിലും ലോ-ലൈറ്റ് പ്രകടനം ഗണ്യമായി മെച്ചപ്പെട്ടതായി ആപ്പിൾ പറയുന്നു. ഐഫോണ്‍ 14 ഫോണുകളിലെ വീഡിയോ നിലവാരം മെച്ചപ്പെടുത്തുന്നു. വീഡിയോ കൂടുതൽ സ്ഥിരതയുള്ളതാക്കാൻ ഒരു പുതിയ ആക്ഷൻ മോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയില്‍ ഇറങ്ങുന്ന ഐഫോണ്‍ മോഡലിന് ഇനി മുതല്‍ സിം ട്രേ ഉണ്ടാകില്ല. പൂര്‍ണ്ണമായും ഇ-സിം സര്‍വീസില്‍ ആയിരിക്കും ഈ ഫോണ്‍ പ്രവര്‍ത്തിക്കുക എന്നാണ് ആപ്പിള്‍ പറയുന്നത്. വാച്ച് സീരീസ് 8 ൽ കാണുന്നതുപോലെ ആപ്പിൾ ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയ്ക്കും ക്രാഷ് ഡിറ്റക്ഷൻ സംവിധാനം ലഭ്യമാകും.
അതേ സമയം ഐഫോൺ 14 സീരീസിലെ ഏറ്റവും വലിയ പ്രത്യേകത സാറ്റലൈറ്റ് കണക്റ്റിവിറ്റി വഴി ആപ്പിൾ എമർജൻസി എസ്ഒഎസ് ആണ്. ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവ ഈ സവിശേഷതയെ പിന്തുണയ്ക്കും. ഇത് ഇന്ത്യയിൽ പ്രവർത്തിക്കുമോ അല്ലെങ്കിൽ ആപ്പിളിന് ഇതിന് അനുമതി ലഭിക്കുമോ എന്ന് ഞങ്ങൾക്ക് അറിയില്ല. നിലവില്‍ ഇത് കാനഡയിലും യുഎസിലും ലഭിക്കും.
ആപ്പിള്‍ ഐഫോണ്‍ 14-ന്‍റെ വില $799 (63636 രൂപ)യിൽ ആരംഭിക്കുന്നു. ഐഫോൺ 14 പ്ലസിന് $899 (71601 രൂപ) . സെപ്തംബർ 9 ന് ഫോണുകൾ മുൻകൂട്ടി ഓർഡർ ചെയ്യും. ആപ്പിള്‍ ഐഫോണ്‍ 14 സെപ്റ്റംബർ 16 ന് വിൽപ്പനയ്‌ക്കെത്തും, പ്ലസ് വേരിയന്റ് ഒക്ടോബർ 16 ന് ലഭ്യമാകും. ഇന്ത്യയിലെ റിലീസ് ഡേറ്റ് വ്യക്തമല്ല. എന്നാല്‍ വിലയില്‍ വലിയ വ്യത്യാസം ഉണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us