തൃശൂർ: പ്രണയം നിരസിച്ചതിന്റെ പേരിൽ ജീവനെടുക്കുന്നവർ ഉള്ള നാട്ടിൽ ഉപേക്ഷിച്ച് പോയ പ്രണയിനിയ്‌ക്കായി ജീവശ്വാസം എടുത്ത് 666 ബലൂണുകള്‍ ഊതി വീര്‍പ്പിച്ച് യുവാവ്. തൃശൂര്‍ കുറ്റുമുക്ക് നെട്ടിശ്ശേരിയിലെ പാടത്തിനടുത്താണ് യുവാവ് 666 ചുവന്ന ബലൂണുകള്‍ ഊതി വീര്‍പ്പിച്ചു കെട്ടിയത്.
പോസ്റ്റിലും മരത്തിലുമായി കയര്‍ വലിച്ചു കെട്ടി അതിലേക്ക് ബലൂണുകള്‍ കെട്ടുകയായിരുന്നു. കാരണം ചോദിച്ചവരോടുള്ള മറുപടി ഇങ്ങനെയായിരുന്നു ‘ക്ടാവ് ബ്രേക്കപ്പായി പോയിട്ട് 666 ദിവസമായി. ഇത്രയും ദിവസം കാത്തിരുന്നു. അതിന്റെ ഓർമയ്‌ക്കായിട്ട് അത്രയും ബലൂൺ ഇരിക്കട്ടേന്ന്’.
ഇന്നലെ രാവിലെയാണു വലിയ പെട്ടി നിറയെ ബലൂണുകളുമായി യുവാവ് നെട്ടിശേരി പാടവരമ്പിലെ റോഡിലെത്തിയത്. 666 ബലൂണുകൾ ഊതി നിറയ്‌ക്കാൻ മണിക്കൂറുകളെടുത്തു. ഊതി അവശനായെങ്കിലും പിന്മാറാൻ യുവാവ് ഒരുക്കമായിരുന്നില്ല . എണ്ണം തികച്ചു. ഒടുവിൽ കഥ കേട്ടവരോട് ഇതു കൂടി പറഞ്ഞു ‘ പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ.’