Advertisment

ഹോം സ്റ്റേയില്‍ വെച്ച് കൂട്ടബലാത്സംഗം : പ്രധാന പ്രതികൾ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

കൽപ്പറ്റ: ഹോം സ്റ്റേയില്‍ വെച്ച് കര്‍ണാടക സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്യുകയും സ്ഥാപനത്തില്‍ കവര്‍ച്ച നടത്തുകയും ചെയ്ത കേസിലെ പ്രധാന പ്രതികൾ പിടിയിൽ. ഉള്ളൂര്‍ കുന്നത്തറ പടിക്കല്‍ വീട്ടില്‍ ലെനിന്‍ (35), കൊയിലാണ്ടി സ്വദേശികളായ അത്താസ് വളപ്പില്‍ മുഹമ്മദ് ആഷിഖ് (30), വലിയാണ്ടി വളപ്പില്‍ റെയീസ് (31) എന്നിവരാണ് പിടിയിലായത്.

പെരുവണ്ണാമുഴി മരുതോങ്കരയില്‍ നിന്നുമാണ് ഇവരെ ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ ഷെരീഫും സംഘവും അറസ്റ്റ് ചെയ്തത്. വയനാട് അമ്പലവയലിലെ രണ്ട് മാസം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഹോളീഡേ ഹോം സ്റ്റേയിലാണ് സംഭവം. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം, ഹോം സ്റ്റേയിലെ എട്ട് മൊബൈല്‍ ഫോണുകളും, കമ്പ്യൂട്ടര്‍ മോണിട്ടറും, അമ്പതിനായിരത്തോളം രൂപയും സംഘം മോഷ്ടിച്ചതായാണ് പരാതി.

ഹോം സ്റ്റേ കേന്ദ്രീകരിച്ച് യുവതിയെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ച, ഹോം സ്റ്റേ നടത്തിപ്പുകാരായ നാലുപേര്‍ മുന്‍പ് അറസ്റ്റിലായിരുന്നു. നൂല്‍പ്പുഴ സി.ഐ മുരുകന്‍, അമ്പലവയല്‍ സി.ഐ എലിസബത്ത്, പടിഞ്ഞാറത്തറ എസ്.ഐ ഇ.കെ. അബൂബക്കര്‍, അമ്പലവയല്‍ എസ്.ഐ ഷോബിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Advertisment