ഇടയ്ക്ക് വെച്ച് ചീട്ടുകളി നിര്‍ത്തി പോയതിന്റെ വിരോധം. ഇടുക്കി സ്വദേശിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിക്ക് 7 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപാ പിഴയും

2019 മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം.

New Update
65757

ആലപ്പുഴ: മങ്കൊമ്പ് പാലം പണിയുടെ ഭാഗമായെത്തിയ തൊഴിലാളികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ ഇടയ്ക്ക് വെച്ച് ചീട്ടുകളി നിര്‍ത്തി പോയതിന്റെ വിരോധത്തില്‍ ഇടുക്കി സ്വദേശിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിക്ക് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രേഖാ ലോറിയന്‍ 7 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപാ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം നെയാറ്റിന്‍കര കാരക്കോണം പുവന്‍കാവ് കോളനി വീട്ടില്‍ ജയകുമാറിനെയാണ് (ആല്‍ബിന്‍ -55) ശിക്ഷിച്ചത്.

Advertisment

2019 മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. ഒപ്പമുള്ള തൊഴിലാളിയെ അരിവാള്‍കൊണ്ട് പിന്നില്‍ നിന്നും തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. വിധി പ്രസ്താവിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകാതെ ഒളിവില്‍പ്പോയ പ്രതിയെ പുളികുന്ന് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആനന്ദബാബു, എസ്സിപിഒമാരായ മിഥുന്‍, പീറ്റര്‍, ഉണ്ണി, ജോസഫ് എന്നിവര്‍ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്ത് ഹാജരാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി പ്രവീണ്‍ ഹാജരായി.

Advertisment