/sathyam/media/media_files/2026/01/18/police-2026-01-18-01-13-50.png)
ഗുരുഗ്രാം: കമ്പനി ഡയറക്ടറെന്ന വ്യാജേന ജീവനക്കാരിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ.
ഓജോ ഉയിയോസ, ജെയിംസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സൈബർ ക്രൈം ഈസ്റ്റ് പോലീസ് സ്റ്റേഷൻ നടത്തിയ സാങ്കേതിക അന്വേഷണത്തിലാണ് ജനുവരി 31ന് നാഥുപൂർ ഗ്രാമപ്രദേശത്തുനിന്ന് ഇവർ പിടിയിലായത്.
പ്രതികൾ വാട്ട്സ്ആപ്പ് ഉപയോഗിച്ച് കമ്പനി ഡയറക്ടർമാരായി വേഷംമാറി ജീവനക്കാരുടെ വിശ്വാസം നേടിയെടുത്ത് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വാങ്ങിക്കുകയായിരുന്നു.
ഇവരിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും മൂന്ന് സിം കാർഡുകളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
2014 ൽ വിദ്യാർഥി വിസയിലാണ് ഉയിയോസ ഇന്ത്യയിലെത്തിയത്, അതേസമയം 2023ൽ ടൂറിസ്റ്റ് വിസയിലാണ് ജെയിംസ് എത്തിയതെന്ന് പോലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ ഇരുവരും ജീവനക്കാരിൽ നിന്ന് ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്തതായും അത് ബന്ധൻ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായും ഉയിയോസ പറഞ്ഞു.
ഇതേ അക്കൗണ്ടിനെതിരെ ഇതിനകം രണ്ട് സൈബർ തട്ടിപ്പ് പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു. പ്രതികളെ തിങ്കളാഴ്ച സിറ്റി കോടതിയിൽ ഹാജരാക്കി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us