ഡൽഹി സ്ഫോടനം: ജെയ്‌ഷെയുടെ വനിതാ വിഭാഗം രൂപീകരിക്കാൻ ചുമതലപ്പെടുത്തിയ, അറസ്റ്റിലായ ഡോക്ടർ ഷഹീന്റെ ചിത്രം പുറത്ത്

ഡല്‍ഹിക്കടുത്തുള്ള ഫരീദാബാദില്‍ വന്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടിയതുമായി ബന്ധപ്പെട്ടാണ് അവര്‍ അറസ്റ്റിലായത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ ജമ്മു കശ്മീര്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ലഖ്നൗവില്‍ നിന്ന് അറസ്റ്റിലായ വനിതാ ഡോക്ടറായ ഡോ. ഷഹീന്‍ ഷാഹിദിന്റെ ആദ്യ ചിത്രം പുറത്തുവിട്ടു. 

Advertisment

ഡല്‍ഹിക്കടുത്തുള്ള ഫരീദാബാദില്‍ വന്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടിയതുമായി ബന്ധപ്പെട്ടാണ് അവര്‍ അറസ്റ്റിലായത്.


ഇന്റലിജന്‍സ് വൃത്തങ്ങള്‍ പ്രകാരം, ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (ജെഎം) വനിതാ വിഭാഗം സ്ഥാപിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന ഡോ. ഷഹീനെയും ഫരീദാബാദില്‍ കസ്റ്റഡിയിലെടുത്ത കശ്മീരില്‍ നിന്നുള്ള ഡോ. മുസമ്മില്‍ ഗനായ് ഉള്‍പ്പെടെ ഏഴ് പേരെയും അറസ്റ്റ് ചെയ്തു. അവരുടെ കാറില്‍ നിന്ന് ഒരു എകെ-47 റൈഫിള്‍ കണ്ടെടുത്തിരുന്നു.


ജയ്ഷെ തലവൻ മസൂദ് അസറിന്റെ സഹോദരിയും പാകിസ്ഥാൻ ആസ്ഥാനമായുള്ള യൂണിറ്റിന്റെ തലവനുമായ സാദിയ അസ്ഹറിന്റെ നേതൃത്വത്തിലാണ് വനിതാ വിഭാഗം പ്രവർത്തിക്കുന്നത്. സാദിയയുടെ ഭർത്താവ് യൂസഫ് അസ്ഹർ 1999 ലെ കാണ്ഡഹാർ വിമാനറാഞ്ചലിന്റെ സൂത്രധാരന്മാരിൽ ഒരാളായിരുന്നു.

Advertisment