/sathyam/media/media_files/2025/11/12/images-2025-11-12-19-43-00.jpg)
ഡൽഹി: അന്താരാഷ്ട്ര യാത്രക്കാർക്ക് സുരക്ഷ, വേഗത, സൗകര്യം എന്നിവ വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ചിപ്പ്-എംബെഡഡ് ബുക്ക്‌ലെറ്റായ പുതിയ ഇ-പാസ്‌പോർട്ട് അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യ.
യാത്രാ ഡോക്യുമെന്റേഷനിലെ പ്രധാന നവീകരണത്തിനാണ് ഇതിലൂടെ ഔദ്യോഗികമായി തുടക്കം കുറിച്ചത്.
പുതുക്കിയ പാസ്‌പോർട്ട് സേവാ പ്രോഗ്രാം (PSP 2.0) പ്രകാരം ആരംഭിച്ച സംരംഭം, ബയോമെട്രിക് യാത്രാ ക്രെഡൻഷ്യലുകളുടെ ആഗോള മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നു.
എംബഡഡ് ഇലക്ട്രോണിക്‌സും നവീകരിച്ച പരിശോധനാ സംവിധാനങ്ങളും ഇ-പാസ്‌പോർട്ടിനെ വെത്യസ്തമാക്കും. സുരക്ഷിതമായ റേഡിയോ-ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും, ആന്റിനയും ഇതിൽ ഉൾപ്പെടുന്നു. ഈ ചിപ്പ് വ്യക്തിഗത വിവരങ്ങൾക്കൊപ്പം ബയോമെട്രിക് ഡാറ്റ (വിരലടയാളങ്ങൾ, മുഖം തിരിച്ചറിയൽ പോലുള്ളവ) സംഭരിക്കുകയും അച്ചടിച്ച ബുക്ക്‌ലെറ്റും ഡിജിറ്റൽ റെക്കോർഡും പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ എൻക്രിപ്ഷൻ ഉപയോഗിക്കുകയും ചെയ്യുന്നു .
ഇ-ഗേറ്റുകളിലും ഓട്ടോമേറ്റഡ് ഇമിഗ്രേഷനിലും പൗരത്വ പരിശോധന വേഗത്തിലാക്കാനും കൃത്രിമത്വം ചെറുക്കാനും ഇത് സഹായിക്കും. ചിപ്പ്-പ്രാപ്തമാക്കിയ പാസ്‌പോർട്ടുകൾ ഉപയോഗിക്കുന്ന 120-ലധികം രാജ്യങ്ങളുമായി ഇന്ത്യയുടെ യാത്രാ യോഗ്യതകളെ ബന്ധിപ്പിക്കും.
വ്യാജരേഖകൾ നിർമ്മിക്കുന്നതിൽ നിന്നും ഐഡന്റിറ്റി ദുരുപയോഗം ചെയ്യുന്നതിനും എതിരെ ചിപ്പും എൻക്രിപ്ഷനും സംരക്ഷണം നൽകുമെന്നാണ് പറയുന്നത്.
സാധാരണ പാസ്‌പോർട്ടിന് അർഹതയുള്ള ഏതൊരു ഇന്ത്യൻ പൗരനും ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കാം.
തുടക്കത്തിൽ, പ്രധാന നഗരങ്ങളിലെ തിരഞ്ഞെടുത്ത പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും (പിഎസ്‌കെ) പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും (പിഒപിഎസ്‌കെ) മാത്രമേ സൗകര്യം ലഭ്യമാകൂ. കാലക്രമേണ, ഈ സേവനം ഇന്ത്യയിലുടനീളം വ്യാപിപ്പാക്കാനാണ് തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us