രാജസ്ഥാനിലെ ജല്‍ ജീവന്‍ മിഷന്‍ ക്രമക്കേട് കേസ്; മൂന്നാമത്തെ അറസ്റ്റ് രേഖപ്പെടുത്തി ഇഡി

കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂണ്‍ 24 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു. ശ്രീ ശ്യാം ട്യൂബ്വെല്‍ കമ്പനിയുടെ പ്രൊപ്രൈറ്റര്‍ പദംചന്ദ് ജെയിനെ ഈ ആഴ്ച ആദ്യം കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ed Untitledkalla.jpg

ജയ്പൂര്‍: രാജസ്ഥാനില്‍ നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നാമത്തെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീ ഗണപതി ട്യൂബ്വെല്‍ കമ്പനിയുടെ പ്രൊപ്രൈറ്റര്‍ മഹേഷ് മിത്തലിനെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

Advertisment

കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂണ്‍ 24 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു. ശ്രീ ശ്യാം ട്യൂബ്വെല്‍ കമ്പനിയുടെ പ്രൊപ്രൈറ്റര്‍ പദംചന്ദ് ജെയിനെ ഈ ആഴ്ച ആദ്യം കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ജല്‍ ജീവന്‍ മിഷന്‍ ഗാര്‍ഹിക ടാപ്പ് കണക്ഷനുകളിലൂടെ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഫെബ്രുവരിയില്‍ ഫെഡറല്‍ ഏജന്‍സി ഈ കേസില്‍ ആദ്യം അറസ്റ്റ് ചെയ്തത് പീയുഷ് ജെയിന്‍ എന്നയാളെയാണ്.

പദംചന്ദ് ജെയിനും മറ്റുള്ളവരും ടെന്‍ഡറുകള്‍ നേടുന്നതിനും ബില്ലുകള്‍ അനുവദിക്കുന്നതിനും പിഎച്ച്ഇഡിയില്‍ നിന്ന് ലഭിച്ച വിവിധ ടെന്‍ഡറുകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രവൃത്തികളിലെ ക്രമക്കേടുകള്‍ മറയ്ക്കുന്നതിനും കൈക്കൂലി നല്‍കിയതായി ഏജന്‍സിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Advertisment