റിയാസി ബസ് ആക്രമണം: അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു

ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് 50 പ്രതികളെ ജമ്മു കശ്മീര്‍ പോലീസ് കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു.

New Update
Reasi

ഡല്‍ഹി: ജൂണ്‍ 9ന് ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതായി റിപ്പോര്‍ട്ട്. യുഎപിഎ പ്രകാരമാണ് ഭീകരവിരുദ്ധ ഏജന്‍സി കേസെടുത്തിരിക്കുന്നത്.

Advertisment

റിയാസിയിലെ ശിവ് ഖോരി ക്ഷേത്രത്തില്‍ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്നറിയാന്‍ എല്ലാ കോണിലും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് 50 പ്രതികളെ ജമ്മു കശ്മീര്‍ പോലീസ് കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു.

അതേസമയം, ആക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഭീകരരില്‍ ഒരാളുടെ രേഖാചിത്രം ജമ്മു കശ്മീര്‍ പോലീസ് പുറത്തുവിട്ടു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ദൃക്സാക്ഷികള്‍ നല്‍കിയ വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരന്റെ രേഖാചിത്രം തയ്യാറാക്കിയത്.

Advertisment