ട്രംപിന്റെ താരിഫ് ഭീഷണികളെ നേരിടാൻ 'ഇന്ത്യൻ കവചം'; സ്വയംപര്യാപ്തതയ്ക്കും പ്രതിരോധത്തിനും ഊന്നൽ നൽകി കേന്ദ്ര ബജറ്റ്

അമേരിക്കന്‍ ഭീഷണികള്‍ക്കിടയില്‍ വ്യാപാര ബന്ധം ശക്തമാക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടത് കയറ്റുമതിക്കാര്‍ക്ക് ആശ്വാസമാകും.

New Update
Untitled

ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളും താരിഫ് ഭീഷണികളും ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനുള്ള വിപുലമായ പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

ഞായറാഴ്ച അവതരിപ്പിച്ച 2026-27 കേന്ദ്ര ബജറ്റ്, ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ത്യയെ ഒരു സുരക്ഷിത താവളമാക്കി മാറ്റാനുള്ള തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.


ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ 50% താരിഫ് കയറ്റുമതി മേഖലയെ, പ്രത്യേകിച്ച് വസ്ത്രം, ഫര്‍ണിച്ചര്‍ വ്യവസായങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇതിനെ നേരിടാന്‍ കയറ്റുമതിക്കാര്‍ക്ക് ബജറ്റില്‍ പ്രത്യേക സഹായങ്ങള്‍ പ്രഖ്യാപിച്ചു.

കൂടാതെ, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടയില്‍ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ സ്വയംപര്യാപ്തമാക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.

പ്രതിരോധ വിഹിതം വര്‍ധിപ്പിച്ചു. ചൈന, പാകിസ്താന്‍ ഭീഷണികളെ നേരിടാന്‍ പ്രതിരോധ ചെലവില്‍ 18% വര്‍ധനവ് വരുത്തി.സെമികണ്ടക്ടര്‍ നിര്‍മ്മാണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, അപൂര്‍വ്വ ധാതുക്കള്‍ എന്നിവയുടെ ഖനനത്തിനും സംസ്‌കരണത്തിനും വലിയ തോതിലുള്ള സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചു.

അമേരിക്കന്‍ ഭീഷണികള്‍ക്കിടയില്‍ വ്യാപാര ബന്ധം ശക്തമാക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടത് കയറ്റുമതിക്കാര്‍ക്ക് ആശ്വാസമാകും.


ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ഇടിവുണ്ടായി. ഓഹരി ഇടപാടുകള്‍ക്കുള്ള നികുതി വര്‍ധിപ്പിച്ചതാണ് നിക്ഷേപകരെ പ്രകോപിപ്പിച്ചത്. എങ്കിലും, ധനക്കമ്മി ലക്ഷ്യമിട്ട രീതിയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചു എന്നത് സാമ്പത്തിക വിദഗ്ധര്‍ ശുഭസൂചനയായി കാണുന്നു.


'അന്താരാഷ്ട്ര വ്യാപാരവും ബഹുരാഷ്ട്ര ബന്ധങ്ങളും അപകടത്തിലാവുകയും വിതരണ ശൃംഖലകള്‍ തടസ്സപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് ഇന്ത്യ നിലകൊള്ളുന്നത്' എന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 

Advertisment