രാഹുൽ ഗാന്ധിക്കെതിരായ സവർക്കർ അപകീർത്തി കേസ്: തെളിവായി സമർപ്പിച്ച സി.ഡി. ശൂന്യം

ലണ്ടനിലെ ഒരു പരിപാടിയില്‍ സംസാരിക്കവെ ഹിന്ദു പ്രത്യയശാസ്ത്രജ്ഞനായ വിനായക് ദാമോദര്‍ സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസാണ് രാഹുല്‍ ഗാന്ധി നേരിടുന്നത്.

New Update
Untitled

ഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസിന്റെ വിചാരണയ്ക്കിടെ കേസില്‍ പ്രധാന തെളിവായി സമര്‍പ്പിച്ച സി.ഡി. തുറന്ന് പരിശോധിച്ചപ്പോള്‍ ശൂന്യമാണെന്ന് കണ്ടെത്തി. 

Advertisment

ലണ്ടനിലെ ഒരു പരിപാടിയില്‍ സംസാരിക്കവെ ഹിന്ദു പ്രത്യയശാസ്ത്രജ്ഞനായ വിനായക് ദാമോദര്‍ സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസാണ് രാഹുല്‍ ഗാന്ധി നേരിടുന്നത്.


പൂനെ എം.പി./എം.എല്‍.എ. പ്രത്യേക കോടതിയില്‍ മജിസ്ട്രേറ്റ് അമോല്‍ ഷിന്‍ഡെയാണ് കേസ് പരിഗണിക്കുന്നത്. വി.ഡി. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് സവര്‍ക്കറുടെ അനന്തരവന്‍ സത്യകി സവര്‍ക്കറാണ് പരാതി നല്‍കിയത്.


പരാമര്‍ശം അടങ്ങിയെന്ന് കരുതുന്ന പ്രസംഗത്തിന്റെ റെക്കോര്‍ഡിംഗുള്ള ഒരു സീല്‍ ചെയ്ത സി.ഡി. നേരത്തെ തെളിവായി സമര്‍പ്പിച്ചിരുന്നു. ഈ സി.ഡി. നേരത്തെ കോടതിയില്‍ വെച്ച് പ്ലേ ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ് അയക്കുകയും ചെയ്തിരുന്നു.

എന്നാല്‍, സത്യകി സവര്‍ക്കറുടെ വിചാരണയ്ക്കിടെ വ്യാഴാഴ്ച സി.ഡി. തുറന്ന് പ്ലേ ചെയ്തപ്പോഴാണ് അതില്‍ ഡാറ്റകളൊന്നും ഇല്ലെന്ന് കോടതി കണ്ടെത്തിയത്. 

Advertisment