രേവന്ത് റെഡ്ഡി സൈനിക വിരുദ്ധ പരാമർശം നടത്തി; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

'പാകിസ്ഥാന്‍ ഇന്ത്യയുടെ പിന്നില്‍ നിന്ന് ചവിട്ടി' എന്നും 'അവരെ ബോംബിടുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു' എന്നും ഒക്ടോബര്‍ 31-ന് നടത്തിയ പ്രസംഗത്തില്‍ രേവന്ത് റെഡ്ഡി

New Update
Untitled

ഡല്‍ഹി: അപകീര്‍ത്തികരവും, പ്രകോപനപരവും, തെറ്റായതുമായ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്കെതിരെ പരാതി. ജൂബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രസംഗത്തിനിടെ നടത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.

Advertisment

ബിജെപി തെലങ്കാന യൂണിറ്റ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്.


ബിജെപി ഫ്ളോര്‍ ലീഡര്‍ അല്ലെറ്റി മഹേശ്വര്‍ റെഡ്ഡി, ഡെപ്യൂട്ടി ഫ്ളോര്‍ ലീഡര്‍ പായല്‍ ശങ്കര്‍, എംഎല്‍സി ഡോ. സി. അഞ്ജി റെഡ്ഡി എന്നിവര്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച പരാതിയില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ സായുധ സേനയെ അപമാനിക്കുന്നതാണെന്നും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും നേതാക്കള്‍ ആരോപിച്ചു.


'പാകിസ്ഥാന്‍ ഇന്ത്യയുടെ പിന്നില്‍ നിന്ന് ചവിട്ടി' എന്നും 'അവരെ ബോംബിടുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു' എന്നും ഒക്ടോബര്‍ 31-ന് നടത്തിയ പ്രസംഗത്തില്‍ രേവന്ത് റെഡ്ഡി അവകാശപ്പെട്ടതായി ബിജെപി പ്രതിനിധി അറിയിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിലും മറ്റ് ഭീകരവിരുദ്ധ ദൗത്യങ്ങളിലും പങ്കെടുത്ത സൈനികരോട് 'അടിസ്ഥാനരഹിതവും, തെറ്റിദ്ധരിപ്പിക്കുന്നതും, അങ്ങേയറ്റം അനാദരവ് കാണിക്കുന്നതും' എന്നാണ് പാര്‍ട്ടി ഈ പ്രസ്താവനകളെ വിശേഷിപ്പിച്ചത്.

Advertisment