/sathyam/media/media_files/2025/12/06/modenization-of-cities-2025-12-06-21-11-07.jpg)
എഐ നിര്‍മ്മിത ചിത്രം
ഡല്‍ഹി: നഗരവികാസം വരും ദശകങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ശുദ്ധജല ലഭ്യതയെ ബാധിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പുനൽകുന്നു.
നഗരങ്ങൾ വികസിക്കുന്നതും ചെറുപട്ടണങ്ങൾ വൻ നഗരമായി മാറിക്കൊണ്ടിരിക്കുന്നതും കോടിക്കണക്കിന് നഗരവാസികളുടെ ദൈനംദിന ജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
വിയന്നയിലെ കോംപ്ലക്സിറ്റി സയൻസ് ഹബ്ബിലെ (സിഎസ്എച്ച്) ഗവേഷകരും ലോകബാങ്കിലെ ഗവേഷകരും സംയുക്തമായി ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ 100-ലേറെ നഗരങ്ങളിൽ പഠനം നടത്തി.
നഗരവികാസം ജല, ശുചിത്വ സേവനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കാൻ 183 ദശലക്ഷം കെട്ടിടങ്ങളിൽ നിന്നും 125,000 വീടുകളിൽ നിന്നുമുള്ള സർവേ ഡാറ്റ അവർ വിശകലനം ചെയ്തു.
നഗരവികസനത്തിനായി ഗവേഷകർ മൂന്നു മാതൃകകൾ വികസിപ്പിച്ചെടുത്തു:
- ഒതുക്കം: നിലവിലുള്ള പ്രദേശങ്ങളിൽ കൂടുതൽ സാന്ദ്രതയോടെ വികസിപ്പിക്കുക
- സ്ഥിരത: നിലവിലുള്ള നിർമണ, വികാസരീതികൾ നിലനിർത്തുക.
- തിരശ്ചീനം: പുതിയ പ്രദേശങ്ങളിലേക്ക് നഗരങ്ങളെ വികസിപ്പിക്കുക.
നഗരങ്ങൾ തിരശ്ചീനമായി വികസിച്ചാൽ, 220 ദശലക്ഷം ആളുകൾക്ക് ശുദ്ധജലം കിട്ടാക്കനിയായി മാറും. 190 ദശലക്ഷം ആളുകൾക്ക് മാലിന്യനിർമാർജന സേവനങ്ങൾ നഷ്ടമാകും.
ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒതുക്കമുള്ള വികസനം സ്ഥിതിഗതികൾ ഗണ്യമായി മെച്ചപ്പെടുത്തും. വിശാലമായ നഗരങ്ങളിൽ ജലസേവനങ്ങൾ കൂടുതൽ ചെലവേറിയതാകുമെന്നും പഠനം കണ്ടെത്തുന്നു.
വലിയ നഗരങ്ങളിലെ വെള്ളക്കരം ചെറിയ നഗരങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. കൂടാതെ, നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അടിസ്ഥാനസേവനലഭ്യത 40 ശതമാനം കുറവായിരിക്കും.
ശരിയായ നഗര രൂപകൽപ്പന ജലക്ഷാമം കുറയ്ക്കാൻ സഹായിക്കുമെന്ന് സിഎസ്എച്ച് മുഖ്യ ഗവേഷകനായ റാഫേൽ പ്രീറ്റോ-ക്യൂറിയൽ വിശദീകരിച്ചു.
അധിക ചെലവുകളോ പുതിയ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണമോ ഇല്ലാതെ തന്നെ നല്ല ആസൂത്രണവും നയവും ജല, ശുചിത്വ സേവനങ്ങൾ ഉയർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ശരിയായ സാന്ദ്രതയുള്ള ഒതുക്കമുള്ളതും നടക്കാൻ കഴിയുന്നതുമായ അയൽപക്കങ്ങൾക്ക് എല്ലാവർക്കും അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കാൻ കഴിയും, കൂടാതെ പരിസ്ഥിതി സൗഹൃദപരവുമാണ്.
2050 ആകുമ്പോഴേക്കും ആഫ്രിക്ക, ഏഷ്യ നഗരങ്ങളിലെ ജനസംഖ്യയിൽ ദ്രുതഗതിയിലുള്ള വളർച്ച അനുഭവപ്പെടുമെന്നും പഠനം വെളിപ്പെടുത്തി.
ആഫ്രിക്കയിൽ, നഗര ജനസംഖ്യ മൂന്നിരട്ടിയാകാം, അതേസമയം ഏഷ്യയിൽ അത് പകുതിയായി വർധിക്കും. ഏഷ്യൻ നഗരങ്ങളെ അപേക്ഷിച്ച് ആഫ്രിക്കൻ നഗരങ്ങൾ ഇതിനകം തന്നെ വിസ്തൃതമാണ്, നഗരമധ്യത്തിൽ താമസിക്കുന്ന ജനസംഖ്യ 12 ശതമാനം മാത്രമാണ്. ഏഷ്യയിൽ ഇത് 23 ശതമാനമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us