ഉമർ മുഹമ്മദിന്റെ ക്ലാസിൽ താലിബാൻ ശൈലി: വെളിപ്പെടുത്തി അൽ-ഫലാഹ് വിദ്യാർത്ഥികൾ

യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ പറയുന്നതനുസരിച്ച്, ഉമര്‍ വളരെ രഹസ്യമായി പെരുമാറുകയും ഒറ്റയ്ക്ക് താമസിക്കുകയും ചെയ്തു.

New Update
Untitled

ഡല്‍ഹി: ചെങ്കോട്ട സ്ഫോടനക്കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. 

Advertisment

കേസുമായി ബന്ധമുള്ള ഡോ. ഉമര്‍ മുഹമ്മദും ഡോ. മുസമ്മില്‍ സയീദും പഠിപ്പിച്ചിരുന്ന ഈ സര്‍വകലാശാലയില്‍ നടന്നിരുന്ന കാര്യങ്ങള്‍ ഒളിക്യാമറ ഓപ്പറേഷനിലാണ് വിദ്യാര്‍ത്ഥികളും ജീവനക്കാരും വെളിപ്പെടുത്തിയത്.


നവംബര്‍ 10 ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഐ20 കാര്‍ സ്‌ഫോടനത്തിലെ ചാവേര്‍ ബോംബറായിരുന്ന ഡോ. ഉമര്‍ മുഹമ്മദ് തന്റെ ക്ലാസ് മുറിയില്‍ കര്‍ശനമായ വേര്‍തിരിവ് രീതികള്‍ പാലിച്ചിരുന്നു. തന്റെ ക്ലാസുകളില്‍ ഉമര്‍ 'താലിബാന്‍ മോഡല്‍' നടപ്പിലാക്കിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

'ഞങ്ങള്‍ ഒരിക്കലും മുസമ്മിലിനെ കണ്ടിട്ടില്ല. ഒമര്‍ ഞങ്ങള്‍ക്ക് പരിചയമുള്ള ഒരു അധ്യാപകനായിരുന്നു. ഞങ്ങളുടെ ബാച്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നു, പക്ഷേ അദ്ദേഹം വന്ന് ഞങ്ങളെ വെവ്വേറെ ഇരുത്തുമായിരുന്നു,' ഒരു എംബിബിഎസ് വിദ്യാര്‍ത്ഥി പറഞ്ഞു.


'ഉമര്‍ സാഹിബ് ഇവിടെയാണ് താമസിച്ചിരുന്നത്, അതെ, ഈ ഹോസ്റ്റലില്‍ തന്നെയാണ്,' ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.


യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ പറയുന്നതനുസരിച്ച്, ഉമര്‍ വളരെ രഹസ്യമായി പെരുമാറുകയും ഒറ്റയ്ക്ക് താമസിക്കുകയും ചെയ്തു.

'ഞാന്‍ ഒരു ആഴ്ച മുമ്പാണ് ചേര്‍ന്നത്, ഞാന്‍ ഏറ്റവും ജൂനിയര്‍ ഡോക്ടറാണ്. പക്ഷേ ഞാന്‍ അവരില്‍ ആരെയും കണ്ടിട്ടില്ല,' ഒരു ഫാക്കല്‍റ്റി അംഗം പറഞ്ഞു.

Advertisment