എസ്‌ഐആർ ഹിയറിംഗിനായി ക്യൂവിൽ നിന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. സെറീന ബീബിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ

വോട്ടർ പട്ടികയിലുണ്ടായ ചില പൊരുത്തക്കേടുകൾ പരിഹരിക്കാൻ വേണ്ടിയാണ് ഹിയറിങ്ങിനായി സെറീന ഭർത്താവ് സിദ്ധിഖിനൊപ്പം ബ്ലോക്ക് ഓഫീസിൽ എത്തിയത്.

New Update
death

കോൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആർ ഹിയറിംഗിനായി ക്യൂവിൽ നിന്ന യുവതി കുഴഞ്ഞുവീണു മരിച്ചു.

Advertisment

നോർത്ത് 24 പർഗാനാസിലെ ദേഗംഗ ബ്ലോക്ക് ഓഫീസിലാണ് സംഭവം.

സെറീന ബീബി (32) ആണ് മരിച്ചത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

വോട്ടർ പട്ടികയിലുണ്ടായ ചില പൊരുത്തക്കേടുകൾ പരിഹരിക്കാൻ വേണ്ടിയാണ് ഹിയറിങ്ങിനായി സെറീന ഭർത്താവ് സിദ്ധിഖിനൊപ്പം ബ്ലോക്ക് ഓഫീസിൽ എത്തിയത്.

ഉദ്യോഗസ്ഥർ ചോദിച്ച ചില ചോദ്യങ്ങൾക്ക് മതിയായ ഉത്തരം നൽകാൻ സെറീനയ്ക്ക് സാധിച്ചില്ല.

കൂടാതെ, ജയിലിൽ അയക്കുമെന്ന് ഉദ്യോഗസ്ഥർ സെറീനയോടു പറയുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കുഴഞ്ഞുവീണു മരിച്ചതെന്ന് സെറീനയുടെ ബന്ധു പറഞ്ഞു.

Advertisment