'തികഞ്ഞ സ്വകാര്യത, കൊട്ടാരത്തില്‍ അത്താഴം'. എപ്സ്റ്റീനെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ക്ഷണിച്ചു; ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻസറിനെതിരെ പുതിയ തെളിവുകൾ. എപ്സ്റ്റീനെ ആൻഡ്രൂ ക്ഷണിച്ചത് ശിക്ഷ കഴിഞ്ഞ ഉടനെന്ന് രേഖകൾ. ബ്രിട്ടീഷ് രാജകുടുംബം വീണ്ടും പ്രതിക്കൂട്ടിൽ

ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച വിര്‍ജീനിയ ഗിഫ്രെയുമായുള്ള കേസ് കോടതിക്ക് പുറത്ത് കോടിക്കണക്കിന് രൂപ നല്‍കി ആന്‍ഡ്രൂ ഒത്തുതീര്‍പ്പാക്കിയിരുന്നു.

New Update
Untitled

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തെ വീണ്ടും പ്രതിസന്ധിയിലാക്കി ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍സറും (ആന്‍ഡ്രൂ രാജകുമാരന്‍) അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

Advertisment

ശിക്ഷാ നടപടികള്‍ക്ക് ശേഷം വീട്ടുതടങ്കലില്‍ നിന്ന് മോചിതനായ ഉടന്‍ എപ്സ്റ്റീനെ ആന്‍ഡ്രൂ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് വിരുന്നിനായി ക്ഷണിച്ചിരുന്നതായി പുതിയ രേഖകള്‍ വെളിപ്പെടുത്തുന്നു. അമേരിക്കന്‍ നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിലാണ് ഈ വിവരങ്ങളുള്ളത്.


2010 സെപ്റ്റംബര്‍ 27-ന് ലണ്ടനിലായിരുന്ന എപ്സ്റ്റീന്‍ അയച്ച സന്ദേശത്തിന് മറുപടിയായാണ് ആന്‍ഡ്രൂ കൊട്ടാരത്തിലേക്ക് ക്ഷണിച്ചത്. 'ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നമുക്ക് അത്താഴം കഴിക്കാം, അവിടെ തികഞ്ഞ സ്വകാര്യതയുണ്ടാകും' എന്നായിരുന്നു ആന്‍ഡ്രൂവിന്റെ മറുപടി.

സെപ്റ്റംബര്‍ 29-ന് വീണ്ടും സന്ദേശമയച്ച ആന്‍ഡ്രൂ, വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ താന്‍ അവിടെയുണ്ടാകുമെന്നും ആരെയും കൂട്ടി വരാമെന്നും എപ്സ്റ്റീനെ അറിയിച്ചു. എന്നാല്‍ ഈ കൂടിക്കാഴ്ച നടന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട എപ്സ്റ്റീന്‍, 2010 ഓഗസ്റ്റിലാണ് ജയില്‍ മോചിതനായത്. ഈ സമയത്താണ് ആന്‍ഡ്രൂ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയത്.


ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വിവാദമായതിനെത്തുടര്‍ന്ന് ചാള്‍സ് മൂന്നാമന്‍ രാജാവ് കഴിഞ്ഞ വര്‍ഷം ആന്‍ഡ്രൂവിന്റെ എല്ലാ രാജകീയ പദവികളും സൈനിക ബഹുമതികളും നീക്കം ചെയ്തിരുന്നു. നിലവില്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍സര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. വിന്‍സര്‍ എസ്റ്റേറ്റിലെ ഔദ്യോഗിക വസതിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കാനും രാജാവ് ഉത്തരവിട്ടിരുന്നു.


ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച വിര്‍ജീനിയ ഗിഫ്രെയുമായുള്ള കേസ് കോടതിക്ക് പുറത്ത് കോടിക്കണക്കിന് രൂപ നല്‍കി ആന്‍ഡ്രൂ ഒത്തുതീര്‍പ്പാക്കിയിരുന്നു.

എപ്സ്റ്റീന്‍ 2019-ലും ഗിഫ്രെ കഴിഞ്ഞ ഏപ്രിലിലും മരണപ്പെട്ടിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ആന്‍ഡ്രൂ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും പുതിയ വെളിപ്പെടുത്തലുകള്‍ രാജകുടുംബത്തിന് വലിയ നാണക്കേടായിരിക്കുകയാണ്.

Advertisment