ബലൂചിസ്ഥാനിൽ 24 മണിക്കൂറിനുള്ളിൽ 7 സ്ഫോടനങ്ങൾ; പാകിസ്ഥാൻ ജാഗ്രതയിൽ

ക്വെറ്റ സ്റ്റേഷന് സമീപമുള്ള ഒരു റെയില്‍വേ ട്രാക്കില്‍ ചില കലാപകാരികള്‍ ഒരു സ്‌ഫോടനം നടത്തിയതായും ഇത് മേഖലയിലെ റെയില്‍വേ ഗതാഗതം നിര്‍ത്തിവച്ചതായും ഖാന്‍ പറഞ്ഞു

New Update
Untitled

ക്വെറ്റ: ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ 24 മണിക്കൂറിനുള്ളില്‍ ഏഴ് സ്‌ഫോടനങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പാകിസ്ഥാനില്‍ പരിഭ്രാന്തി. സ്‌ഫോടനങ്ങളില്‍ ആരും കൊല്ലപ്പെട്ടില്ലെങ്കിലും, ഒരു നിര്‍മ്മാണ കമ്പനിയുടെ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു, ക്വറ്റയിലും ദേര മുറാദ് ജമാലിയിലുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

Advertisment

ക്വറ്റയിലാണ് ആദ്യ സ്‌ഫോടനം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവിടെ ചില കലാപകാരികള്‍ പോലീസ് ചെക്ക് പോയിന്റിന് നേരെ ഗ്രനേഡ് എറിഞ്ഞു. രണ്ടാമത്തെ സ്‌ഫോടനം ക്വറ്റയില്‍ ഒരു തീവ്രവാദ വിരുദ്ധ വകുപ്പിന്റെ വാഹനത്തിന് സമീപം ഒരു ഐഇഡി സ്‌ഫോടനമായിരുന്നു.


പിന്നീട്, വൈകുന്നേരം ബലൂചിസ്ഥാന്‍ തലസ്ഥാനത്ത് മൂന്ന് സ്‌ഫോടനങ്ങള്‍ കൂടി കേട്ടു. ക്വറ്റയുടെ പ്രാന്തപ്രദേശത്തുള്ള ലോഹര്‍ കരേസിനടുത്താണ് സ്‌ഫോടനം നടന്നതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് ആസിഫ് ഖാന്‍ പറഞ്ഞു, ക്വറ്റയെ പാകിസ്ഥാന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ക്വെറ്റ സ്റ്റേഷന് സമീപമുള്ള ഒരു റെയില്‍വേ ട്രാക്കില്‍ ചില കലാപകാരികള്‍ ഒരു സ്‌ഫോടനം നടത്തിയതായും ഇത് മേഖലയിലെ റെയില്‍വേ ഗതാഗതം നിര്‍ത്തിവച്ചതായും ഖാന്‍ പറഞ്ഞു. ദേര മുറാദ് ജമാലിയില്‍ ചില കലാപകാരികള്‍ ഗ്രനേഡ് എറിഞ്ഞതിന് ശേഷം ഒരു പോലീസ് വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായി. 


ക്വെറ്റയിലെ സരിയാബ് റോഡിലുള്ള ഒരു നിര്‍മ്മാണ കമ്പനി സ്ഥലത്തേക്ക് കലാപകാരികള്‍ ഹാന്‍ഡ് ഗ്രനേഡുകള്‍ എറിഞ്ഞു, രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ക്വെറ്റയിലെ മന്‍സൂര്‍ ഷഹീദ് പോലീസ് സ്റ്റേഷന് നേരെ ഗ്രനേഡുകള്‍ എറിഞ്ഞുകൊണ്ട് ഞായറാഴ്ചയും അവര്‍ ആക്രമണം തുടര്‍ന്നു. ക്വെറ്റയിലെ കെച്ച് ബെഗ് പ്രദേശത്തെ മറ്റൊരു പോലീസ് പോസ്റ്റും അവര്‍ ഗ്രനേഡുകള്‍ ഉപയോഗിച്ച് ആക്രമിച്ചു. 


ആക്രമണങ്ങള്‍ ബലൂചിസ്ഥാനില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന് പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Advertisment