/sathyam/media/media_files/2025/06/27/untitleddelfireiran-2025-06-27-11-46-46.jpg)
ടെഹ്‌റാൻ: അമേരിക്കയുമായി നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങൾക്കിടയിൽ, നീതിപൂർവകമായ' ആണവ ചർച്ചകൾക്ക് തങ്ങൾ സന്നദ്ധമാണെന്ന് ഇറാൻ വ്യക്തമാക്കി.
എന്നാൽ രാജ്യത്തിന്റെ മിസൈൽ പദ്ധതികളിലോ പ്രതിരോധ ശേഷിയിലോ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇസ്താംബൂളിൽ പറഞ്ഞു.
ഭീഷണികൾക്കോ പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾക്കോ വഴങ്ങി ചർച്ചകൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ ആണവപദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്ന് അദ്ദേഹം ആവർത്തിച്ചു. നിലവിൽ വാഷിംഗ്ടണുമായി ചർച്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സൈനിക നടപടികൾ നേരിടുന്നതിനേക്കാൾ അമേരിക്കയുമായി ഒരു കരാറിലെത്താനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. എന്നാൽ പുതിയ ആണവ കരാറിലെത്താൻ ഇറാന് മുന്നിലുള്ള സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us