രാഷ്ട്രീയ തന്തയില്ലായ്മയാണ് ഇവര്‍ കാണിക്കുന്നത്, സൈബര്‍ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയില്‍ ഇല്ല, അത് മുഴുവന്‍ കള്ളപ്പേരാണ്: ജി. സുധാകരന്‍

കെ.പി.സി.സി. പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

New Update
46464

ആലപ്പുഴ: അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് സൈബറിടത്തിലെ വിമര്‍ശനത്തിന് പിന്നിലെന്ന്  മുതിര്‍ന്ന സി.പി.എം. നേതാവ് ജി. സുധാകരന്‍.

Advertisment

കെ.പി.സി.സി. പരിപാടിയില്‍ പങ്കെടുത്തതിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് സൈബറിടത്തിലെ വിമര്‍ശനത്തിന് പിന്നില്‍. രാഷ്ട്രീയ തന്തയില്ലായ്മയാണ് ഇവര്‍ കാണിക്കുന്നത്. 

സൈബര്‍ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയില്‍ ഇല്ല. അത് മുഴുവന്‍ കള്ളപ്പേരാണ്. അവര്‍ പാര്‍ട്ടി വിരുദ്ധരാണ്, അവന്റെയൊക്ക അമ്മായി അപ്പന്റെയും അപ്പൂപ്പന്റെയും ഗ്രൂപ്പാണത്. 

കെ.പി.സി.സി. സംഘടിപ്പിച്ച പരിപാടിയില്‍ ഞാന്‍ പങ്കെടുത്തതില്‍ തെറ്റില്ല. അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണ്. പ്രസംഗം കെട്ട് എത്രപേരാണ് വിളിച്ച് അഭിനന്ദിച്ചത്. 

ഞാന്‍ പിണറായിക്ക് എതിരല്ല. എന്നെ പിണറായി വിരുദ്ധനാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ ശ്രമിക്കുന്നവര്‍ക്ക് നാല് മുത്തം കിട്ടുമെങ്കില്‍ കിട്ടിക്കോട്ടേ.

ഞാന്‍ ഇനി മുഖ്യമന്ത്രി ആകാന്‍ ഇല്ല, മന്ത്രി ആകാനും ഇല്ല. പാര്‍ട്ടി അംഗമായി ജീവിക്കും. അഭിപ്രായം പറയുക എന്നത് കമ്മ്യൂണിസ്റ്റുകാരന്റെ ജീവശ്വാസമാണെന്നും സുധാകരന്‍ പറഞ്ഞു.

Advertisment