/sathyam/media/media_files/2025/05/28/P7KTKsMMvQXj1iI5xCM0.jpg)
തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ദുബായിലെത്തും. ഗൾഫ് സന്ദർശനത്തിന്‍റെ അവസാനഘട്ടമായാണ് മുഖ്യമന്ത്രിയുടെ യാത്ര.
ഞായറാഴ്ച രാവിലെ ദുബായിലെത്തുന്ന മുഖ്യമന്ത്രി ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ, ദുബായിലെ ഭരണകർത്താക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
തിങ്കളാഴ്ച വൈകുന്നേരം ദുബായി ഖിസൈസിലെ അമിറ്റി സ്കൂളിൽ ഓർമ കേരളോത്സവത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. നേരത്തെ നവംബർ ഒന്നിന് നിശ്ചയിച്ചിരുന്ന യാത്ര അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിന്‍റെ ഭാഗമായി മാറ്റുകയായിരുന്നു.
സന്ദർശനം പൂർത്തിയാക്കി ഡിസംബർ രണ്ടിന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. അതേസമയം സന്ദർശനം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും ബഹിഷ്കരിക്കുമെന്നും ദുബായി കെഎംസിസി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us