ഈരാറ്റുപേട്ടയില്‍ വീണ്ടും ട്വിസ്റ്റ്.. സിപിഎമ്മിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും ഒഴിയുന്നതായുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു കൗണ്‍സിലര്‍ അനസ് പാറയില്‍. സിപിഎം നേതൃത്വം അനസിനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുന്നായി സൂചന

സീറ്റ് വിഷയം ചര്‍ച്ച ചെയ്യാമെന്നു പാര്‍ട്ടി നേതൃത്വം അനസിനെ അറിയിച്ചതായാണു സൂചന. 26 -ാം ഡിവിഷനായ കല്ലോലിയില്‍നിന്നുള്ള കൗണ്‍സിലറാണ് അനസ് പാറയില്‍.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
anas parayil
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഈരാറ്റുപേട്ട സി.പി.എമ്മില്‍ വീണ്ടും ട്വിസ്റ്റ്.. ഭാര്യയ്ക്കു സീറ്റു നല്‍കാത്തതിനെ തുടര്‍ന്നു പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും ഒഴിയുന്നതായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട സി.പി.എം നേതാവും ഈരാറ്റുപേട്ട നഗരസഭാ പ്രതിപക്ഷ നേതാവുമായ അനസ് പാറയില്‍ പോസ്റ്റ് പിന്‍വലിച്ചു. 

Advertisment

അനസ് പാറയിലിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം നീക്കം തുടങ്ങിയതിനു പിന്നാലെയാണു പോസ്റ്റ് പിന്‍വലിച്ചതെന്നാണു സൂചന. ഭാര്യയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വം തള്ളിയതിനു പിന്നാലെയായിരുന്നു സമൂഹമാധ്യമ പോസ്റ്റിലൂടെ രാജി പ്രഖ്യാപനം നടത്തിയത്. ഔദ്യോഗിക സ്ഥാനങ്ങളല്ലാതെ സി.പി.എമ്മിന്റെ അംഗത്വം രാജിവെക്കുന്നതായി കുറിപ്പില്‍ പറഞ്ഞിരുന്നില്ല.


സീറ്റ് വിഷയം ചര്‍ച്ച ചെയ്യാമെന്നു പാര്‍ട്ടി നേതൃത്വം അനസിനെ അറിയിച്ചതായാണു സൂചന. 26 -ാം ഡിവിഷനായ കല്ലോലിയില്‍നിന്നുള്ള കൗണ്‍സിലറാണ് അനസ് പാറയില്‍. രാജിക്കു പിന്നാലെ കല്ലോലി ഡിവിഷനില്‍നിന്ന് അനസിന്റെ ഭാര്യ ബീമാ അനസ് ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നു പോസ്റ്ററും പ്രചരിച്ചിട്ടുണ്ട്. 


അതേസമയം, 'പാര്‍ട്ടിയാണു വലുത്, ആരും അതിനു മുകളില്‍ വരില്ലെ'ന്നു വ്യക്തമാക്കി പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.


സീറ്റിന്റെ പേരില്‍ വിലപേശല്‍ നടത്തിയ അനസിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. വിഷയം മാധ്യമങ്ങളില്‍ ഉള്‍പ്പടെ ചര്‍ച്ചയായതോടെയാണു വിമര്‍ശനം ശക്തമാകുന്നത്. അധികാരമോഹമാണ് അനസിനെന്നാണു സി.പി.എമ്മിലെ വികാരം.

Advertisment