/sathyam/media/media_files/2025/05/15/SGgHWrNrdVqVobQpmf1b.jpg)
മലപ്പുറം: മലപ്പുറം കാളികാവ് അടക്കാക്കുണ്ടിൽ യുവാവിനെ കടിച്ചു കൊന്ന നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. നിരീക്ഷണ ക്യാമറകള്‍ ഉടന്‍ സ്ഥാപിക്കും. കടുവയുടെ സാന്നിധ്യം കണ്ടെത്താനായി 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.
ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അടക്കാകുഴിയിൽ എത്തി. കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
'കുഞ്ചു' എന്ന ആനയെയാണ് ഇന്ന് ദൗത്യത്തിനിറക്കുന്നത്. വെള്ളിയാഴ്ച 'പ്രമുഖ' എന്ന ആനയെയും എത്തിക്കും. കടുവയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.
കടുവയെ പിടികൂടുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അങ്ക പ്രത്യേക സംഘത്തിന് പുറമേ അമ്പതോളം വരുന്ന ആർ ആർ ടി സംഘങ്ങളും ഇന്ന് രാത്രിയിൽ തന്നെ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമം നടത്താനാണ് തീരുമാനം.
നാളെ രാവിലെ ഡ്രോൺ സംഘം എത്തും. വിശദമായ പരിശോധനയാകും നടക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us