/sathyam/media/media_files/2024/11/12/ktvBQMEy5oSdUwfcD8yz.jpg)
കൊച്ചി: മുനമ്പം സമരം അവസാനിപ്പിക്കുന്നതിൽ ഭൂ സംരക്ഷണ സമിതിയില്‍ ഭിന്നത. ഭൂമിയുടെ റവന്യൂ അവകാശങ്ങൾ തിരികെ കിട്ടിയെന്നും അതിനാൽ സമരം ഞായറാഴ്ച അവസാനിപ്പിക്കുമെന്നും ഒരു വിഭാഗം പറഞ്ഞു.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും അതിനാൽ സമരം തുടരുമെന്നും സമര സമിതിയിലെ ബിജെപി അനുകൂലികള്‍ പറഞ്ഞു.
വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ച ഭൂമിയിലെ താമസക്കാര്‍ക്ക് ഭൂ നികുതി അടയ്ക്കാമെന്ന ഹൈക്കോടതി തീരുമാനത്തിനു പിന്നാലെയാണ് സമരസമിതിയിലെ അഭിപ്രായ ഭിന്നതകള്‍ പ്രകടമായത്.
കരമടയ്ക്കാനുള്ള അവകാശം പുനസ്ഥാപിക്കപ്പെട്ട സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കാൻ ഒരു വിഭാഗം തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മന്ത്രി പി.രാജീവിന്‍റെ സാന്നിധ്യത്തില്‍ സമരം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
വഖഫ് ബോര്‍ഡിന്‍റെ ലാന്‍ഡ് രജിസ്റ്ററിൽ നിന്ന് 615 കുടുംബങ്ങളുടെ ഭൂമി ഒഴിവാക്കും വരെ പ്രതിഷേധം തുടരുമെന്നാണ് മറുപക്ഷത്തിന്‍റെ നിലപാട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us