തൃശൂര്‍: യൂറോപ്പിലേക്ക് ടൂര്‍ പാക്കേജ് വാഗ്ദാനം നൽകി ലക്ഷകണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയില്‍. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ചാര്‍ളി വര്‍ഗീസ്(51) നെയാണ് പൊലീസ് പിടികൂടിയത്.
മാധ്യമങ്ങളില്‍ ടൂര്‍ പാക്കേജിന്റെ പരസ്യം കണ്ട് ബന്ധപ്പെട്ട കൊടുങ്ങല്ലൂര്‍ മേത്തല എലിശ്ശേരിപ്പാറ സ്വദേശികളായ അശോകന്‍ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. അശോകൻ കൂട്ടുകാരായ വിജയന്‍, രങ്കന്‍ എന്നിവരാണ് തട്ടിപ്പിനിരകളായത്.
ചാര്‍ളി ആവശ്യപ്പെട്ട പ്രകാരം ഇവര്‍ വിനോദയാത്രക്കായി 9 ലക്ഷം രൂപയോളം നല്‍കിയിരുന്നു. പൈസ കൈയ്യിൽ കിട്ടിയതിനു പിന്നാലെ ഇയാള്‍ ഇവരെ കബളിപ്പിച്ച് തന്ത്രപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു.
ചാർളിയുടെ സംസാരത്തിൽ നിന്നു തട്ടിപ്പു തോന്നിയ ഇവര്‍ വിനോദയാത്ര സ്ഥാപനം അന്വേഷിച്ചു ചെന്നപ്പോള്‍ സ്ഥാപനം അടച്ചു പൂട്ടിയതായി കണ്ടെത്തി. അതേതുടര്‍ന്ന് അശോകന്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചാര്‍ളി തട്ടിപ്പിനു ശേഷം പല സ്ഥലങ്ങളില്‍ മാറി മാറി താമസിക്കുകയായിരുന്നു. തൃശ്ശൂര്‍ റൂറല്‍ മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അറസ്റ്റിലാവുന്നത്.
സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതിന് ചാര്‍ളിക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ കേസ് നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തൃശ്ശൂര്‍ റൂറല്‍ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം കൊടുങ്ങല്ലൂര്‍ എസ്എച്ച്ഒ ബി കെ അരുണ്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സബ്ഇന്‍സ്‌പെക്ടര്‍ സാലിം കെ, സജില്‍ , എഎസ്‌ഐ ഷഫീര്‍ ബാബു , പൊലീസ് ഉദ്യോഗസ്ഥനായ ജോസഫ് എന്നിവരാണ് അന്വേഷണത്തില്‍ ഉണ്ടായിരുന്നത്.