തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ കോണ്‍ഗ്രസിന്‍റെ ഏറ്റവും മികച്ച ഇലക്ഷന്‍ മാനേജരായ വിഡി സതീശനെ കൂടുതല്‍ കരുത്തനാക്കി കെപിസിസി നേതൃനിര. കരുത്തുറ്റ ഇടപെടലിലൂടെ കേരളത്തിലെ ഗ്രൂപ്പുകളെ കുഴിച്ചുമൂടി ഹൈക്കമാന്‍റ്. പുതിയ ഭാരവാഹികള്‍ സതീശനുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍. പഴയ എ, ഐ ഗ്രൂപ്പുകള്‍ ഇനി ഓര്‍മ്മയാകും !

കേരളത്തില്‍ പാര്‍ട്ടിയിലെ അതികായന്മാരായിരുന്ന എകെ ആന്‍റണിക്കും ഉമ്മന്‍ ചാണ്ടിക്കും ശേഷം കോണ്‍ഗ്രസിലെ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നിയകനാര് എന്ന ചോദ്യത്തിനും ഉത്തരമായി.

New Update
shafi parambil sunnu joseph vd satheesan pc vishnunath
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ ദേശീയ നേതൃത്വം നടത്തിയിരിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യമായ പായ്ക്കേജാണ്.

Advertisment

പാര്‍ട്ടിയില്‍ എല്ലാ വിഭാഗങ്ങളെയും ആഹ്ളാദിപ്പിച്ചുകൊണ്ടും നിലവിലെ നേതൃത്വ സന്തുലിതാവസ്ഥ പാലിച്ചുകൊണ്ടുമുള്ള തീരുമാനമാണിത്.


ഇണങ്ങിയും ചിലപ്പോഴൊക്കെ ചെറിയ സൗന്ദര്യ പിണക്കങ്ങളുമായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ സുധാകരനും മുന്നോട്ടുപോയിരുന്നതെങ്കില്‍ പുതിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വിഡി സതീശന്‍റെ ഉറ്റ സുഹൃത്താണ്. അതോടെ പാര്‍ട്ടിയും പാര്‍ലമെന്‍ററി പാര്‍ട്ടിയുമായുള്ള ഏകോപനം ഹൈക്കമാന്‍റ് ഉറപ്പാക്കിയിരിക്കുന്നു.


കെ സുധാകരനെ മാറ്റുന്നതോടെ ഈഴവ സമുദായത്തിന്‍റെ അതൃപ്തി പരിഹരിക്കാന്‍ അതേ സമുദായത്തില്‍ നിന്നുള്ള അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറാക്കി.

ap anilkumar shafi parambil pc vishnunath

പുതിയ വര്‍ക്കിംങ്ങ് പ്രസിഡന്‍റുമാരുടെ നിയമനത്തിലും കൃത്യമായ ബാലന്‍സ് പാലിച്ചു. പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എപി അനില്‍കുമാര്‍ എന്നിവരാണ് വര്‍ക്കിംങ്ങ് പ്രസിഡന്‍റുമാര്‍. സാമുദായിക സന്തുലിതാവസ്ഥയും പാര്‍ട്ടിയിലെ ബലാബല താല്‍പര്യങ്ങളും കൃത്യമായി പാലിച്ചു.


പ്രതിപക്ഷ നേതാവുമായി ഏറെ അടുപ്പം സൃഷ്ടിക്കുന്നവരാണ് ഷാഫിയും വിഷ്ണുനാഥും. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ കോണ്‍ഗ്രസിന്‍റെ എക്കാലത്തെയും മികച്ച ഇലക്ഷന്‍ മാനേജരായ വിഡി സതീശനൊപ്പം സതീശന്‍ ടീമിന്‍റെ ഭാഗമായ സണ്ണി ജോസഫ്, ഷാഫി പറമ്പില്‍, വിഷ്ണുനാഥ് എന്നിവരെ കൂടി ടീമിലേയ്ക്ക് നല്‍കിയതോടെ ജയിക്കാന്‍ സതീശന് കൂടുതല്‍ കരുത്ത് പകര്‍ന്നിരിക്കുകയാണ് ഹൈക്കമാന്‍റ്.


കേരളത്തില്‍ പാര്‍ട്ടിയിലെ അതികായന്മാരായിരുന്ന എകെ ആന്‍റണിക്കും ഉമ്മന്‍ ചാണ്ടിക്കും ശേഷം കോണ്‍ഗ്രസിലെ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നിയകനാര് എന്ന ചോദ്യത്തിനും ഉത്തരമായി.

ചുരുക്കത്തില്‍ ഗ്രൂപ്പുബലബലങ്ങളും അത്യാഗ്രഹങ്ങളുമായി പരസ്പരം മല്‍സരിക്കുന്ന ടീമിനെ ഒഴിവാക്കി ഒറ്റക്കെട്ടായി നിങ്ങള്‍ ഒരു ടീമിനെ നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

ഇനി പന്ത് സതീശന്‍റെ കോര്‍ട്ടിലാണ്. അതിലൂടെ പാര്‍ട്ടിക്ക് മികച്ച റിസല്‍ട്ട് ഉണ്ടാക്കിയെടുക്കാനുള്ള ബാധ്യതകൂടിയാണ് ഇതിലൂടെ സതീശന് വന്നുചേര്‍ന്നിരിക്കുന്നത്.

RAMESH CHENNITHALA NEW.jpg


പുതിയ നിയമനത്തിലൂടെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരിക്കുന്ന ഏറ്റവും വലിയ സന്ദേശം കേരളത്തിലെ ഗ്രൂപ്പുകളെ കുഴിച്ചുമൂടി മികവിന്‍റെ താരങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുന്നു എന്നതാണ്. ഗ്രൂപ്പ് സമവാക്യങ്ങളെ തീര്‍ത്തും അവഗണിച്ചുകൊണ്ടുള്ള നേതൃത്വ ലിസ്റ്റാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.


ഇതോടെ വിഡി സതീശന്‍ കേരളത്തിലെ പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനാകും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ദുര്‍ബലനായി മാറുകയും ചെയ്തു.