വോൾഗോഗ്രാഡ്: ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഐസ്‌ലന്റിനെ നൈജീരിയ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അർജന്റീന ആരാധകരെ ത്രിശങ്കുവിലാക്കി ഐസ്‍ലൻഡിനെതിരായ മൽസരത്തിൽ നൈജീരിയയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നൈജീരിയ ഐസ്‍ലൻഡിനെ വീഴ്ത്തിയത്.
ലെസ്റ്റർ സിറ്റി താരമായ അഹമ്മദ് മൂസയുടെ ഇരട്ടഗോളുകളാണ് നൈജീരിയയ്ക്ക് വിജയം സമ്മാനിച്ചത്. 49, 75 മിനിറ്റുകളിലായിരുന്നു മൂസയുടെ ഗോളുകൾ. ഐസ്‌ലന്റിന് സുവര്‍ണാവസരമെന്ന നിലയില്‍ ലഭിച്ച പെനാല്‍റ്റി ടീം പാഴാക്കുകയും ചെയ്തു. വാര്‍ സംവിധാനം വഴി ലഭിച്ച പെനാല്‍റ്റി ഗോളാക്കിയിരുന്നെങ്കില്‍ അത് ടീമിന് ജീവശ്വാസം നല്‍കുമായിരുന്നു.
ഗ്രൂപ്പ് ഡിയിൽ മൂന്നു പോയിന്റുമായി നൈജീരിയ രണ്ടാമതെത്തി. ഐസ്‍ലൻഡ് തോറ്റത് അനുഗ്രഹമായി കരുതുമ്പോഴും നൈജീരിയ പുറത്തെടുത്ത പ്രകടനമാണ് അർജന്റീനയെ ആശങ്കപ്പെടുത്തുന്നത്. അടുത്ത മൽസരത്തിൽ ഇതേ നൈജീരിയയെ തോൽപ്പിച്ചാൽ മാത്രമേ അർജന്റീനയ്ക്ക് ടൂർണമെന്റിൽ പ്രതീക്ഷയ്ക്ക് വകയുള്ളൂ.
https://twitter.com/twitter/statuses/1010200692018089985