നിലയ്ക്കല്‍: ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി.ശ്രീശന്‍ ഉള്‍പ്പടെ ഏഴുപേരെ നിലയ്ക്കലില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ പിഎം വേലായുധന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘവും ശനിയാഴ്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എൻ രാധാകൃഷ്ണന്‍റെയും ജെ ആർ പത്മകുമാറിന്‍റെയും നേതൃത്വത്തിലുള്ള പ്രവർത്തകരുമാണ് നിലയ്ക്കലിലെത്തി പ്രതിഷേധിച്ചത്. പൊലീസിന്‍റെ കണ്ണുവെട്ടിച്ചാണ് ഇവര്‍ നിലയ്ക്കലില്‍ എത്തിയത്. ഇരുമുടി കെട്ടുകളുമായി അയ്യപ്പവേഷം ധരിച്ച് കാറിലെത്തിയ നേതാക്കളെ പൊലീസ് പരിശോധിച്ചെങ്കിലും തിരിച്ചറിയാനായില്ല. നിലയ്ക്കലിലെത്തിയയുടൻ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ പ്രസംഗിച്ച് നിരോധനാജ്ഞ ലംഘിക്കുന്നതായി പ്രഖ്യാപിച്ച് പ്രതിഷേധിക്കുകയായിരുന്നു.