Advertisment

വോട്ടെടുപ്പിനിടെ  സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഒമ്പത് പേര്‍ കുഴഞ്ഞുവീണ് മരിച്ചു

New Update

തിരുവനന്തപുരം: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി  ഒമ്പത് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടിൽ ത്രേസ്യാ കുട്ടി (72) , കണ്ണൂര്‍ മാറോളി സ്വദേശി വിജയി(64), കൊല്ലം  കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി, മാവേലിക്കര  മറ്റം വടക്ക് പെരിങ്ങാട്ടംപള്ളിൽ  പ്രഭാകരൻ (74)  തുടങ്ങിയവരാണ് മരിച്ചത്.

തലശേരി നഗരസഭ മുൻ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. എ കെ മുസ്തഫ ആണ് മരിച്ചത്.  മാവേലിക്കര കണ്ടിയൂർ ശ്രീരാമകൃഷ്ണ യു പി സ്കൂളിൽ വോട്ട് ചെയ്യാൻ വന്നപ്പോഴാണ് പ്രഭാകരന്‍ കുഴഞ്ഞുവീണ് മരിച്ചത്.

publive-image

പാറപ്പുറം കുമാരനാശാൻ മെമ്മോറിയൽ യുപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിപ്പോഴാണ് ത്രേസ്യാക്കുട്ടി കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൽ രക്ഷിക്കാനായില്ല. രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

പാനൂരിനടുത്ത് ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു വിജയി കുഴഞ്ഞ് വീണ് മരിച്ചത്. വടകര മണ്ഡലത്തില്‍പ്പെട്ട പ്രദേശമാണ് ചൊക്ലി. മൃതദേഹം ഇപ്പോൾ ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭർത്താവ്: കുമാരൻ, മക്കൾ: രേഷ്മ,  വിജേഷ്. പത്തനംതുട്ട വടശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തില്‍ വച്ചാണ് ചാക്കോ മത്തായി മരിച്ചത്. വോട്ട് ചെയ്ത് മടങ്ങുമ്പോഴാണ് പി വി വേണുഗോപാല മാരാർ (57 ) കുഴഞ്ഞുവീണ് മരിച്ചത്. കണ്ണൂർ ശ്രീകണ്ഠപുരം ബൂത്തിൽ നിന്ന് വോട്ട് ചെയ്ത് മടങ്ങുകയായിരുന്നു പി വി വേണുഗോപാല മാരാർ.

കൊല്ലം കിളികൊല്ലൂരിൽ വോട്ട് ചെയ്യാനെത്തി പോളിംഗ് ബൂത്തില്‍ കുഴഞ്ഞുവീണ മണി മരിച്ചത് ആശുപത്രിയില്‍ വച്ചാണ്. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂർ എൽപി സ്കൂളിൽ അഞ്ചാം നമ്പർ ബൂത്തിൽ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വോട്ടേഴ്സ് ലിസ്റ്റിൽ പേര് കാണാത്തതിനെത്തുടർന്ന് പോളിംങ്ങ് ഓഫീസറുമായി സംസാരിക്കവേയാണ് കുഴഞ്ഞുവീഴുത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment