ഡൽഹി : നിർഭയ കേസിൽ പ്രതികളെ മാർച്ച് 3ന് തൂക്കിലേറ്റും. ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
വധശിക്ഷ അനന്തമായി വൈകിപ്പിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്ന് നിർഭയയുടെ മാതാപിതാക്കൾ നിരന്തരം പരാതിപ്പെടുന്നതിനിടെയാണ് ഡൽഹി പട്യാല ഹൗസ് കോടതി മരണവാറന്റിനുള്ള അപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ടുതവണ പരിഗണിച്ചപ്പോഴും പ്രതി പവൻകുമാർ അഭിഭാഷകനെ നിയോഗിച്ചിരുന്നില്ല.
പ്രതിയുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി നിലപാടെടുത്തു. അവസാന ശ്വാസം വരെ പ്രതികൾക്ക് നിയമസഹായത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഡൽഹി ലീഗൽ സർവീസ് അതോറിറ്റിയിലെ അഡ്വ. രവി ഖാസിയെ പവൻകുമാറിന്റെ അഭിഭാഷകനായി നിയമിക്കുകയും ചെയ്തു.