റിയാദ് :: വ്യാപാര മേഖലയിലെ സ്വദേശിവത്കരണത്തിന്റെ രണ്ടാംഘട്ടത്തിന് സൗദിയിൽ വെള്ളിയാഴ്ച തുടക്കമാവും വ്യാപാര മേഖലയിലെ ഒന്നാം ഘട്ടം സെപ്തംബര്‍ 11 ആരാഭിച്ചിരുന്നു. മെഡിക്കൽ ഉപകരണങ്ങൾ, നിർമാണ സാമഗ്രികൾ, കാർ സ്പെയർ പാർട്സ്, കാർപെറ്റ്, ബേക്കറി മേഖലകളിലാണ് മൂന്നാംഘട്ട സൗദിവത്കരണം.രണ്ടാംഘട്ട സ്വദേശിവത്കരണത്തിന് മുന്നോടിയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കടകളിൽ കയറി ബോധവത്കരണവും പരിശോധനയും നടത്തിയിരുന്നു. ആദ്യഘട്ടം നടപ്പാക്കിയതോടെ ടെക്സ്റ്റൈൽ മേഖലയിൽ ഉൾപ്പെടെ നിരവധി കടകൾ പൂട്ടുകയും വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഇലട്രോണിക് ഇലക്ട്രിക് ഉപകരണങ്ങൾ, വാച്ച്, കണ്ണട, വിൽപന മേഖലയിലാണ് രണ്ടാംഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നത്. ഇവ വിൽക്കുന്ന കടകളിൽ 70 ശതമാനം സ്വദേശികളായിരിക്കണമെന്നാണ് ചട്ടം.വിൽപന ഉൾപ്പെടെയുള്ള ജോലികളിൽ വിദേശികൾ പാടില്ല. കൗണ്ടറുകളിൽ ജോലി ചെയ്താൽ വൻ പിഴ നൽകേണ്ടിവരും. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശികൾ പ്രവർത്തിക്കുന്ന മേഖലയാണിത്. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി നിരവധി കടകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വിറ്റഴിക്കൽ വിൽപനയായിരുന്നു. നിരവധി കടകള്‍ പൂട്ടുന്നതിനായി വിദേശികള്‍ തയ്യാറെടുക്കുകയാണ്
സ്വദേശികൾക്ക് തൊഴിലവസരം ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി 12 വ്യാപാര മേഖലയിലാണ് തൊഴിൽമന്ത്രാലയം സ്വദേശിവത്കരണം നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കഴിഞ്ഞ സെപ്റ്റംബർ 11 മുതൽ ഒാേട്ടാമൊബൈൽ, മോേട്ടാർ ബൈക്ക് ഷോറൂമുകളിലും റെഡിമെയ്ഡ് വസ്ത്രം, ഹോം ആൻഡ് ഒാഫിസ് ഫർണിച്ചർ, വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു. മൂന്നാം ഘട്ടം 2019 ജനുവരി ഏഴ് മുതലാണ്.
2019 ജനുവരി 7 ന് ആരംഭിക്കുന്ന അവസാന ഘട്ടത്തില്‍ മധുര പലഹാരക്കടകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, കെട്ടിട നിര്‍മ്മാണ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍, ഓട്ടോ സ്പെയര്‍പാര്‍ട്സ് കടകള്‍, പരവതാനി കടകള്‍ എന്നിവിടങ്ങളിലാണ് നടപ്പാക്കുക.നേരത്തെ മൊബൈല്‍ ഫോണ്‍ കടകള്‍, ജ്വല്ലറികള്‍, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്വദേശിവല്‍ക്കരണം വിജയകരമായി നടപ്പാക്കിയിരുന്നു. പുതിയ ഹിജ്റ വര്‍ഷം ആരംഭിക്കുന്നത് സെപ്റ്റംബര്‍ 11 നാണ്. അതിനാലാണ് അന്നേദിവസം മുതല്‍ പദ്ധതി നടപ്പാക്കുന്നത്. തൊഴില്‍ സമൂഹിക വികസന മന്ത്രി ഡോ. അലി നാസര്‍ അല്‍ഖഫീസ് ആണ് ഇക്കാര്യങ്ങല്‍ അറിയിച്ചത്. ഇത് നടപ്പാകുന്നതോടെ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകും.